ന്യൂഡൽഹി: അമേരിക്കൻ രഹസ്യ അന്വേഷണ എജൻസിയുടെ റിപ്പോർട്ട് പ്രകാരം എറ്റവും കൂടുതൽ കാലാവസ്ഥ പ്രതിസന്ധി നേരിടുന്ന രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ പതിനൊന്ന് രാജ്യങ്ങൾ.കാലാവസ്ഥ വ്യതിയാനം ദേശീയ സുരക്ഷയ്ക്ക് എന്ത് പ്രത്യാഘാതമാണ് സൃഷ്ടിക്കുകയെന്ന കാര്യത്തില്‍ ആദ്യമായാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ സമഗ്ര റിപ്പോര്‍ട്ട് പുറത്തുവരുന്നത്
ഇന്ത്യ ,ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ആഗോള തലത്തിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകും . ആഗോളതലത്തിൽ അന്തരീക്ഷ താപനില വർദ്ധിക്കാൻ പോലും ഈ രാഷ്ട്രങ്ങൾ കാരണമാകാം എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.ഇത് നിയന്ത്രിക്കാൻ ഈ രാഷ്ട്രങ്ങൾ പുനരുല്പാദിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ളതും,അന്തരീക്ഷ സന്തുലിതാവസ്ഥയെ ബാധിക്കാത്ത തരത്തിലുള്ളതുമായ ഊർജ്ജ ഉറവിടങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നുണ്ട്.
ജലദൗർലഭ്യം ഇത്തരത്തിൽ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായികൊണ്ടിരിക്കുന്ന അതിർത്തി തർക്കങ്ങൾ ഇനിയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്.കാലാവസ്ഥ വ്യതിയാനം തുടന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള പതിനൊന്ന് രാഷ്ട്രങ്ങളുടെ ആഭ്യന്തര സുരക്ഷ, ഭക്ഷണം,ജലം,ഊർജ്ജം,ആരോഗ്യം, തുടങ്ങിയ മുഴുവൻ മേഖലകളും പ്രതിസന്ധിലാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജലസേചനത്തിനായി പാകിസ്ഥാൻ ഉപയോഗിക്കുന്നത് ഇന്ത്യയിൽ നിന്ന് ആരംഭിക്കുന്ന നദികളെയാണ്. എന്നാൽ ഇ നദി തീരങ്ങളിൽ പ്രളയ സാദ്ധ്യത എറെയാണ്. അതുകൊണ്ട് തന്നെ നദിതീര നിവാസികൾക്ക് വേണ്ട മുന്നറിയിപ്പുകൾ നൽകാനും റിപ്പോർട്ട് നിർദ്ദേശിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |