ബീജിംഗ്: കൊവിഡിന്റെ പുതിയ തരംഗം റിപ്പോർട്ട് ചെയ്‌തതോടെ രോഗത്തിനെതിരെ സീറോ ടോളറൻസ് പോളിസിയുമായി ചൈനീസ് ഭരണകൂടം. കൊവിഡ് റിപ്പോർട്ട് ചെയ്‌തതോടെ ലാൻസോ നഗരം ലോക്ഡൗൺ ചെയ്‌തു. 40 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. ദിവസങ്ങൾക്കകം പ്രവിശ്യയിലെ മുഴുവൻ ജനങ്ങളെയും ദിവസങ്ങൾക്കകം പരിശോധിക്കും.
പ്രാദേശികമായുളള കൊവിഡ് വ്യാപനത്തിനെതിരെ നിരന്തരം പരിശോധന നടത്താറുണ്ട് ചൈന. മിക്കവാറും വിപുലമായ കൊവിഡ് പരിശോധനയാണ് നടത്താറുളളത്. ചെറിയ ക്ളസ്‌റ്ററുകളായും ഇടയ്‌ക്കിടെയുളള രോഗവ്യാപനവും എന്നിട്ടും ചൈനയിൽ തുടരുകയാണ്. പരിശോധനയിലെ പോരായ്‌മയാണ് ഇത് വ്യക്തമാക്കുന്നത്.
ഒക്‌ടോബർ 17ന് രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത പുതിയ കൊവിഡ് തരംഗത്തിൽ 12 പ്രവിശ്യകളിലായി 200 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ആരോഗ്യരംഗത്ത് പിന്നിലുളള വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ നിന്നാണ് മിക്ക രോഗങ്ങളും റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ചൈനയിൽ ദേശീയ ആരോഗ്യ കമ്മിഷന്റെ നിർദ്ദേശ പ്രകാരം 24 മണിക്കൂറും പൊതുജനങ്ങൾക്ക് പരിശോധനാ സൗകര്യം നൽകണമെന്നാണ്. ആറ് മണിക്കൂറിനകം പരിശോധനാ റിപ്പോർട്ടും നൽകണം.
അഞ്ച് മില്യണിലധികം ജനസംഖ്യയുളള പ്രവിശ്യകൾ മൂന്ന് ദിവസത്തിനകം എല്ലാവരെയും പരിശോധിക്കണം. മംഗോളിയയോട് ചേർന്ന പ്രദേശങ്ങളിൽ പരിശോധനയ്‌ക്ക് ജനക്കൂട്ടം ഉണ്ടായതും പ്രശ്‌നമുണ്ടായി. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരുന്നെങ്കിലും ഇതുവരെ 96,840 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 4636 മരണങ്ങളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |