റോം : വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് സമ്മാനമായി നല്കിയത് വെള്ളിയിൽ തീർത്ത മെഴുകുതിരി പീഠവും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പുസ്തകവും. ഇന്ത്യയിൽ അങ്ങേയ്ക്ക് വേണ്ടി പ്രത്യേകം പണികഴിപ്പിച്ചതാണിതെന്ന് പറഞ്ഞു കൊണ്ടാണ് മെഴുകുതിരി പീഠം മാർപാപ്പയ്ക്ക് സമ്മാനിച്ചത്. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ഇന്ത്യ സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന 'ദി ക്ലൈമറ്റ് ക്ലൈംബ്' എന്ന പുസ്തകവും മോദി സമ്മാനിച്ചു. വബൈബിളിൽ പ്രതീക്ഷയുടെ അടിയാളമായ ഒലീവിന്റെ ചില്ല പതിച്ച ഒരു വെങ്കല ഫലകമാണ് മാർപാപ്പ പ്രധാനമന്ത്രിക്ക് സമ്മാനമായി നല്കിയത്. ഈ ഫലകത്തിൽ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ മരുഭൂമി ഫലപുഷ്ടിയുള്ളതാകും എന്ന വചനം ആലേഖനം ചെയ്തിട്ടുണ്ട്. വത്തിക്കാനിലെ പേപ്പൽ ഹൗസിലെ ലൈബ്രറിയിൽ നടന്ന ഒന്നേകാൽ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം മാർപാപ്പ സ്വീകരിച്ചെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. കൂടിക്കാഴ്ചയിൽ കൊവിഡ് , കാലാവസ്ഥാ വ്യതിയാനം എന്നിവയടക്കമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
1999ൽ പോപ് ജോൺ പോൾ രണ്ടാമന്റെ ഇന്ത്യാ സന്ദർശനത്തിന് ശേഷം രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ലോക കത്തോലിക സഭാ അധ്യക്ഷൻ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നത്.
ബൈഡൻ - മാർപാപ്പ കൂടിക്കാഴ്ച
ഫ്രാൻസിസ് മാർപാപ്പയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ലോകം നേരിടുന്ന വെല്ലുവിളികളായ കൊവിഡ് മഹാമാരി , കാലാവസ്ഥാ വ്യതിയാനെ തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. ഫ്രാൻസിസ് മാർപാപ്പയും യു.എസ് പ്രസിഡന്റാകുന്ന രണ്ടാമത്തെ കത്തോലിക്കാ വിശ്വാസിയായ ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച 75 മിനിറ്റ് നീണ്ടു. അതിനു ശേഷം ബൈഡന്റെ ഭാര്യ ജില്ലിനും മാർപാപ്പയുമാി സംവദിക്കാൻ അവസരം ലഭിച്ചു.
ഗർഭഛിദ്രത്തിനും സ്വവർഗവിവാഹത്തിനും അനുകൂലമായ നിലപാടിന്റെ പേരിൽ യു.എസിലെ വൈദികരിൽ ഒരു വിഭാഗം ബൈഡനെതിരെ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ
ഗർഭഛിദ്ര വിഷയം കൂടിക്കാഴ്ചയിൽ ചർച്ചയായില്ലെന്നും എന്നാൽ കുർബാന സ്വീകരിക്കുന്നത് തുടരണമെന്ന് മാർപാപ്പ പറഞ്ഞതായും ബൈഡൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |