ന്യൂഡൽഹി: ലോകകപ്പ് തോൽവിക്ക് പിന്നാലെ, മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരിൽ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയുടെ ഒമ്പതു മാസം പ്രായമുള്ള പെൺകുഞ്ഞിനെതിരെ ബലാത്സംഗ ഭീഷണി. കൊഹ്‌ലിയുടെയും ഭാര്യയും നടിയുമായ അനുഷ്‌കയുടെയും ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണ് ഭീഷണിയെത്തിയത്. സംഭവത്തിൽ ഡൽഹി വനിതാ കമ്മിഷൻ കേസെടുത്തു. ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു. ഇത്തരം നടപടികൾ ലജ്ജാകരമാണെന്ന് ഡി.സി.ഡബ്ല്യു ചെയർപേഴ്‌സൺ സ്വീറ്റി മലിവാൾ പ്രതികരിച്ചു.
ട്വന്റി 20 ലോകകപ്പിൽ പാകിസ്ഥാനോട് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് മുഹമ്മദ് ഷമിയുടെ മതം ചൂണ്ടിക്കാട്ടി സമൂഹമാദ്ധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങളുണ്ടായത്. ഷമിയെ വിരാട് കൊഹ്‌ലി പിന്തുണച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |