കണ്ണൂർ: കണ്ണൂർ സിറ്റി നാലുവയലിലെ ദാരുൽ ഹിദായത്ത് വീട്ടിലെ എം.എം. ഫാത്തിമ യുടെ (11) ദുരൂഹ മരണത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. ജില്ലാ കളക്ടർ, പൊലീസ് കമ്മിഷണർ എന്നിവർ റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ നിർദേശിച്ചു. സത്താറിന്റെയും സാബിറയുടെയും ഇളയ മകളും ഏഴാം ക്ളാസ് വിദ്യാർത്ഥിനിയുമായ ഫാത്തിമ ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്.
മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച ഫാത്തിമക്ക് മതിയായ ചികിൽസ കിട്ടിയിട്ടില്ലെന്ന പരാതിയുയർന്നിട്ടുണ്ട്. പനി വന്നപ്പോൾ ചികിൽസയൊന്നും നടത്തിയിട്ടില്ലെന്നും മതപരമായ ചില ജപിച്ചൂതലുകൾ നടത്തിയെന്നും കുട്ടിയുടെ ബന്ധുക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു.
ഞായറാഴ്ച പുലർച്ചെ മൂന്നര മണിയോടെയാണ് മരിച്ച നിലയിൽ കുട്ടിയെ താണയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയും ചെയ്തിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണമെന്ന് പ്രാഥമികമായി വ്യക്തമായി.
മന്ത്രവാദത്തിൽ പൊലിഞ്ഞത്
പത്ത് ജീവനുകൾ
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കണ്ണൂർ ജില്ലയിൽ മന്ത്രവാദം കൊണ്ട് പൊലിഞ്ഞത് ഏഴ് ജീവനുകൾ.
'ബാധ'യൊഴിപ്പിക്കാൻ ആഭിചാരക്രിയ, ന്യൂമോണിയയ്ക്ക് ചികിത്സയായി മന്ത്രവാദം എന്നിവയാണ് വ്യാപകമായി നടന്നു വരുന്നത്. ഇതു പലപ്പോഴും പുറം ലോകം അറിയാറുമില്ല. വ്യാജ സിദ്ധന്മാരെ കുറിച്ച് ആരും പരാതിപ്പെടാറുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |