റായ്‌പൂർ: ദീപാവലിയെ തുടർന്നുള്ള ഗോവർദ്ധൻ പൂജാ ആഘോഷങ്ങളുടെ ഭാഗമായി ചാട്ടവാറയടിയേറ്റ് വാങ്ങി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ. എട്ടു തവണ മാരകമായി ചാട്ടവാറടി, കൂസാതെ ഏറ്റുവാങ്ങുന്ന മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഗ്രാമത്തിന് ഐശ്വര്യവും സമ്പത്തും ഭാഗ്യവും കൊണ്ടുവരാനാണ് ഇത്തരം ആചാരങ്ങളെന്നാണ് വിശ്വാസം.
ജഞ്ച്ഗിരി ഗ്രാമത്തിലെ ഗോവർദ്ധന പൂജയോടനുബന്ധിച്ച് നടന്ന ചടങ്ങാണിതെന്നാണ് വിവരം. ഭൂപേഷ് ബാഘേലിന്റെ കൈത്തണ്ടയിലാണ് ബീരേന്ദ്ര താക്കൂർ എന്നയാൾ ചാട്ടവാറുകൊണ്ട് ആഞ്ഞടിക്കുന്നത്. എട്ടോളം തവണ അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
മുഖ്യമന്ത്രി എല്ലാവർഷവും ഗോവർദ്ധന പൂജയോടനുബന്ധിച്ച് ജഞ്ച്ഗിരിയിൽ സന്ദർശനം നടത്തുന്നത് പതിവാണ്. കഴിഞ്ഞ വർഷം വരെ തന്റെ പിതാവ് ബരോസ താക്കൂറാണ് പൂജയോടനുബന്ധിച്ച് ചാട്ടവാറയടി ഏറ്റിരുന്നതെന്ന് സന്ദർശനത്തിനിടെ ഭൂപേഷ് ബഘേൽ വ്യക്തമാക്കി.
നമ്മുടെ പൂർവികർക്ക് ഇത്തരം മധുരമുള്ള ചെറിയ പാരമ്പര്യങ്ങൾ ഉണ്ടായിരുന്നു.അത് ജനപ്രിയവും ഞങ്ങൾക്ക് വളരെയധികം സന്തോഷം നൽകുന്നവയുമാണ്. ഗ്രാമങ്ങളിലെ ഈ ആചാരങ്ങൾ കർഷകരുടെ നന്മയ്ക്കായി ഉദ്ദേശിച്ചുള്ളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |