ചെന്നൈ: ചെന്നൈയ്ക്ക് സമീപമുള്ള മാമലപുരത്തെ നരിക്കുറുവർ വിഭാഗത്തിന്റെ വീടുകൾ സന്ദർശിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അഭിനന്ദനവുമായി പ്രമുഖർ.
മാമലപുരത്തെ സ്ഥലസ്യാന പെരുമാൾ ക്ഷേത്രത്തിലെ അന്നദാന പന്തലിൽ നിന്ന് പിന്നാക്ക വിഭാഗക്കാരായ അശ്വിനിയെയും സമുദായ അംഗങ്ങളെയും ആട്ടിയിറക്കിയതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് സന്ദർശനത്തിന് പിന്നിൽ.
നരിക്കുറവർ, ഇരുളർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളിൽപ്പെട്ട 282 പേർക്ക് പട്ടയവും ജാതി സർട്ടിഫിക്കറ്റും നൽകിയ സ്റ്റാലിന്റെ നടപടിയെ സ്വാഗതം ചെയ്ത് താരദമ്പതികളായ സൂര്യയും ജ്യോതികയും രംഗത്തെത്തി. ഗോത്രവർഗങ്ങൾക്കിടയിൽ കാലാകാലങ്ങളായി തുടരുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി സൂര്യ ട്വിറ്ററിൽ കുറിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഗോത്രവർഗക്കാരുടെ വീട് തേടിയെത്തി നൽകിയത് വെറും പട്ടയം മാത്രമല്ല അതൊരു പ്രതീക്ഷയാണ്. കാലാകാലങ്ങളായി തുടരുന്ന ഗോത്രവർഗക്കാരുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയാണത്,' സൂര്യ കുറിച്ചു.
ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതിനായി തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്ന വ്യക്തിയാണ് എം.കെ സ്റ്റാലിനെന്ന് ജ്യോതിക പ്രതികരിച്ചു. സത്യം നടപ്പാക്കുന്നതാണ് നീതിയെന്നും അത് സ്റ്റാലിൻ തെളിയിച്ചെന്നും ജ്യോതിക പറയുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ അഭിനന്ദിച്ച് സൂര്യയും ജ്യോതികയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |