കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താത്തതിന് വീശദീകരണം തേടി ഹൈക്കോടതി. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സമർപ്പിച്ച ഹർജി പരിഗണിക്കുന്ന അവസരത്തിലായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്താത്തതിനുള്ള കാരണങ്ങൾ വ്യക്തമാക്കണമെന്ന് ജി.എസ്.ടി കൗൺസിലിനോട് കോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച വിശദീകരണം പത്തു ദിവസത്തിനുള്ളിൽ സമർപ്പിക്കാനും ഹൈക്കോടതി കൗൺസിലിനോട് നിർദേശിച്ചിട്ടുണ്ട്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയെ പിടിച്ചുനിർത്താൻ പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്നതാണ് പോംവഴിയെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന നികുതിയിനത്തിൽ കുറവു വരുമെന്നതിനാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഇതിനെ എതിർക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |