തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സി എ ജി റിപ്പോർട്ട്. മുൻ വർഷത്തേക്കാൾ 1.02 ശതമാനമാണ് സംസ്ഥാനത്തിന്റെ കടം വർദ്ധിച്ചതെന്നും സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 21 ശതമാനവും നിലവിൽ ഉപയോഗിക്കുന്നത് വായ്പാ തിരിച്ചടവിന് വേണ്ടിയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സംസ്ഥാനം സാമ്പത്തികമായി മുന്നേറുന്നതിനു വേണ്ടി നിശ്ചയിച്ച ലക്ഷ്യങ്ങൾ ഒന്നും തന്നെ കൈവരിച്ചില്ലെന്നും നിയമസഭയുടെ മേശപ്പുറത്തു വച്ച സി എ ജി റിപ്പോർട്ടിൽ വിമർശനം ഉയർത്തുന്നു.
കിഫ്ബി വായ്പകൾ ആകസ്മിക വായ്പകളാണെന്ന സർക്കാർ വാദം അംഗീകരിക്കാനാകില്ലെന്നും ഇവ ബജറ്റ് ഇതര വായ്പകളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കിഫ്ബി നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ നികുതി വരുമാനങ്ങളായ മോട്ടോർ വാഹന നികുതി വരുമാനം പെട്രോളിയം നികുതി വരുമാനം എന്നിവയിൽ നിന്നുമാണ് കിഫ്ബി വായ്പകളുടെ തിരിച്ചടവ് വരുന്നത്. അതു കൊണ്ട് ഇതിനെ ആകസ്മിക വായ്പകളായി കണക്കാക്കണം. കൂടാതെ കിഫ്ബിയുടെ പ്രസ്താവനകളും രേഖകളും നിയമസഭയിൽ അവതരിപ്പിക്കുന്നതാണ്. അതിനാൽ തന്നെ ഈ വായ്പകൾക്ക് നിയമസഭയുടെ അംഗീകാരം ഉണ്ടെന്ന വാദമാണ് സർക്കാർ ഉയർത്തിയിരുന്നത്. എന്നാൽ ഈ വാദങ്ങളെ പരിപൂർണമായി തള്ളുകയാണ് സി എ ജി ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |