വാഷിംഗ്ടൺ : കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ആഗോള സൗരോർജ്ജ കൂട്ടായ്മയുടെ ഭാഗമാകുമെന്ന് യു.എസ് അറിയിച്ചു. ഊർജ്ജ ക്ഷാമം പരിഹരിക്കാനായി ഇന്ത്യയുടെ നേതൃത്വത്തിൽ രൂപീകരിച്ച കൂട്ടായ്മയാണിത്. ഇതിൽ അംഗമാകുന്ന 101 ാമത് രാജ്യമാണ് യു.എസ്. അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയായ ജോൺ കെറിയാണ് സൗരോർജ്ജ മേഖലയിൽ അമേരിക്കയുടെ പങ്കാളിത്തം സംബന്ധിച്ച് ഉറപ്പുനൽകിയത്. ആഗോള സൗരോർജ്ജ കൂട്ടായ്മയെ ശക്തിപ്പെടുത്താനെടുക്കുന്ന ഏതു മുന്നേറ്റത്തിനൊപ്പവും നിൽക്കുമെന്ന ജോ ബൈഡന്റെ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു.ലോകത്തിലെ എല്ലാ രാജ്യങ്ങളുടേയും സുസ്ഥിര വികസനത്തിന് സൗരോർജ്ജത്തെ ആധാരമാക്കിയുള്ള പദ്ധതികളാണ് ഇനി അതിവേഗം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും നരേന്ദ്രമോദി പറഞ്ഞു.
2015 നവംബർ 30 ന് പാരിസിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര സൗരോർജ്ജ കൂട്ടായ്മ എന്ന ആശയം അവതരിപ്പിച്ചത്. 6 വർഷത്തിനുള്ളിൽ നിരവധി ലോകരാജ്യങ്ങളാണ് ഈ കൂട്ടായ്മയിൽ അംഗമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |