25% വർദ്ധന കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ
തിരുവനന്തപുരം: ഓർഡനറി ബസ് ചാർജ് വർദ്ധനവിന്റെ ചുവടു പിടിച്ച് സൂപ്പർ ക്ളാസ് സർവീസിലെ നിരക്കും കുത്തനെ കൂട്ടാൻ നീക്കം.
കഴിഞ്ഞ വർഷം ജൂലായ് 3 മുതൽ സൂപ്പർ സർവീസുകളുടെ നിരക്ക് 25% കൂട്ടിയിരുന്നു. കൊവിഡ് സാഹചര്യത്തിൽ യാത്രക്കാരെ ഇരുത്തി കൊണ്ടുപോകണമെന്ന സർക്കാർ ഉത്തരവ് പാലിക്കുമ്പോൾ നഷ്ടം വരാതിരിക്കാനായിരുന്നു ആ വർദ്ധന. സ്വകാര്യ ബസുടമകളുടെ ആവശ്യപ്രകാരമാണ് ഇപ്പോൾ നിരക്ക് വർദ്ധനയ്ക്ക് എൽ.ഡി.എഫ് അനുവാദം നൽകിയത്. അതെല്ലാം ഓർഡിനറി സർവീസാണ്. സൂപ്പർ സർവീസുകൾ കെ.എസ്.ആർ.ടി.സിക്കു മാത്രമാണ്.
ലോക്ക് ഡൗണിൽ ഇളവു വന്നപ്പോൾ യാത്രക്കാരെ ആകർഷിക്കാൻ ആഴ്ചയിൽ മൂന്നു ദിവസം സൂപ്പർക്ലാസ് നിരക്കിൽ 25 % കുറച്ചിരുന്നു. ചാർജ് വർദ്ധന കൊണ്ട് കെ.എസ്.ആർ.ടി.സിക്ക് ആനുപാതികമായ വരുമാന വർദ്ധന ഉണ്ടായിട്ടില്ല. നിരക്ക് കുറച്ച് കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്ന പദ്ധതി കോർപ്പറേഷൻ തയ്യാറാക്കിയതുമാണ്. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് നിരക്ക് കുറയ്ക്കാൻ ആലോചിച്ചതുമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് നടപ്പാകാതെ പോയത്.
ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറിയാണ് . ഓർഡിനറി ടിക്കറ്റ് ചാർജിൽ ദൂരയാത്ര ചെയ്യാം. രണ്ട് ജില്ല വിട്ടുള്ള യാത്രയ്ക്ക് സൂപ്പർഫാസ്റ്റ് ബസുകളെയാണ് കെ.എസ്.ആർ.ടി.സി അയയ്‌ക്കുന്നത്. ഓർഡിനറിയുടെ ഇരട്ടിയോളം നിരക്കാണ് സൂപ്പർഫാസ്റ്റിന്.
ട്രെയിനിൽ 15 രൂപ, ബസിൽ 84രൂപ
തിരുവനന്തപുരം സെൻട്രലിൽ നിന്ന് പാസഞ്ചർ ട്രെയിനിൽ കൊല്ലത്ത് പോകാൻ 15 രൂപ മതി. രണ്ട് മണിക്കൂറിന് മുമ്പ് എത്തും. രണ്ടു മണിക്കൂർ എടുത്ത് എത്തുന്ന തിരുവനന്തപുരം കൊല്ലം ഫാസ്റ്റ് പാസഞ്ചറിൽ 84 രൂപ വേണം. മെമു ഉൾപ്പെടെ നാലു പാസഞ്ചർ ട്രെയിനുകളാണ് തിരുവനന്തപുരം- കൊല്ലം സർവീസ് നടത്തുന്നത്.
നിരക്ക് വ്യത്യാസം
റൂട്ട് (തിരുവനന്തപുരത്തു നിന്ന്) സൂപ്പർഫാസ്റ്റ് ഇപ്പോൾ---- മുൻ നിരക്ക്----- എക്സ്‌പ്രസ് ട്രെയിൻ (സിറ്റിംഗ്)
കൊല്ലം ------------- ₹87---------------------------- ₹69 ----------------- ₹55
കോട്ടയം -------------₹171------------------------ ₹137----------------₹85
ആലപ്പുഴ--------------₹178-------------------------- ₹143----------------₹80
എറണാകുളം--------₹239-------------------------- ₹192---------------- ₹100
തൃശൂർ---------------- ₹318--------------------------- 255------------------₹120
കോഴിക്കോട്--------- ₹447--------------------------357------------------₹140
''ഡീസൽ വില വർദ്ധന വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നിരക്ക് വർദ്ധന നടപ്പാക്കുമ്പോൾ പൊതുവായിട്ടായിരിക്കും. അന്തിമതീരുമാനം മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം കൈക്കൊള്ളും
-- ആന്റണിരാജു, ഗതാഗതമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |