ന്യൂഡൽഹി: സിക്ക് മത സ്ഥാപകൻ ഗുരു നാനാക്ക് ദേവിന്റെ അന്ത്യവിശ്രമ സ്ഥലമായ പാകിസ്ഥാനിലെ ഗുരുദ്വാര ദർബാർ സാഹിബിനെയും പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ദേരാ ബാബ നാനാക് ദേവാലയത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന കർതാർപൂർ ഇടനാഴി ഇന്ന് തുറക്കും.
വിസ ആവശ്യമില്ലാത്ത 4.7 കിലോമീറ്റർ ദൈർഘ്യമുള്ള കർത്താർപൂർ ഇടനാഴി കഴിഞ്ഞ വർഷം മാർച്ച് 16 നാണ് അടച്ചത്. ഈ മാസം 19ന് ഗുരുനാനാക്ക് ദേവിന്റെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ചാണ് ഇടനാഴി വീണ്ടും തുറക്കുന്നത്.
പഞ്ചാബ്, ജമ്മു കാശ്‌മീർ, ഡൽഹി സംസ്ഥാനങ്ങളിലെ സിക്ക് ബി.ജെ.പി നേതാക്കളും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നിയും മുൻ മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിഗും ഇടനാഴി തുറക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു.
ഇടനാഴി ഉദ്ഘാടനം ചെയ്തത് മുതൽ കഴിഞ്ഞ വർഷം മാർച്ച് 8 വരെ 59,000 സിക്ക് തീർത്ഥാടകരാണ് ഇടനാഴി വഴി ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിച്ചത്. ഇക്കുറി 1500 തീർത്ഥാടകരെ അനുവദിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |