വാഷിംഗ്ടൺ : കഴിഞ്ഞ രണ്ട് വർഷത്തിനിടെ അമേരിക്കയിലെ കാലിഫോർണിയയിൽ ഉണ്ടായ കാട്ടുതീയിൽ
ലോകത്തിലെ ഏറ്റവും വലിയ വൃക്ഷങ്ങളിലൊന്നായ സെക്കോയ മരങ്ങളുടെ 20 ശതമാനവും നശിച്ചതായി റിപ്പോർട്ട്. ആയിരക്കണക്കിന് സെക്കോയ മരങ്ങളാണ് ഈ വർഷം മാത്രം നശിച്ചത്. ഒരു കാലത്തും അഗ്നിക്കിരയാകില്ലെന്ന് വിശ്വസിച്ചിരുന്ന സെക്കോയ മരങ്ങളിൽ കാട്ടുതീ മൂലം ആഴത്തിലുണ്ടായ പൊള്ളലും മറ്റുമാണ് അവയുടെ നാശത്തിന് കാരണമായത്. കാലിഫോർണിയയിലെ സെക്കോയ നാഷണൽ പാർക്കിലെ ചെറുവനങ്ങളിൽ മൂന്നിലൊന്ന് കാട്ടുതീയിൽ നശിച്ചിരുന്നു. ഇതുമൂലം പിന്നീട് വന്ന കാട്ടുതീയിൽ രണ്ടായിരം മുതൽ മൂവായിരം വരെ വരുന്ന സെക്കോയ മരങ്ങൾക്ക് ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വന്നു. സെക്കോയ നാഷണൽ പാർക്കിലുണ്ടായ കാട്ടുതീ പടിഞ്ഞാറുള്ള സിയറ നിവാഡയിലെയും 7,500 മുതൽ 10,400 വരെ എണ്ണം വരുന്ന സെക്കോയ മരങ്ങളുടെ നാശത്തിന് കാരണമായി. 2015 ലാണ് ആദ്യമായി രണ്ട് സെക്കോയ മരങ്ങൾ അഗ്നിക്കിരയായത്. 2017 ൽ വീണ്ടും ചില സെക്കോയ മരങ്ങൾ കൂടി അഗ്നിക്കിരയായി.
ചരിത്രത്തിലെ ഭീകരമായ കാട്ടുതീ
കാലിഫോർണിയയുടെ ചരിത്രത്തിലുണ്ടായതിൽ വച്ച് ഏറ്റവും വലിയ കാട്ടുതീക്കാണ് കഴിഞ്ഞ അഞ്ചു വർഷം സംസ്ഥാനം സാക്ഷ്യം വഹിച്ചത്. കാട്ടുതീ ഏറ്റവും കൂടുതൽ നാശം വിതച്ചത് കഴിഞ്ഞ വർഷമാണ്. 2020 ആഗസ്റ്റിലാരംഭിച്ച കാട്ടുതീ ജനുവരിയിലാണ് ശമിച്ചത്. ഈ വർഷം ഒക്ടോബർ 25 നുണ്ടായ കനത്ത മഴയും മഞ്ഞും കാട്ടുതീ ശമിപ്പിച്ചിപ്പിച്ചില്ലായിരുന്നെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായേനേ.
സെക്കോയയെ സംരക്ഷിക്കാൻ വ്യത്യസ്ത നടപടികൾ
സെക്കോയ മരങ്ങളെ സംരക്ഷിക്കാൻ വ്യത്യസ്തമായ നടപടികളാണ് അധികൃതർ സ്വീകരിച്ചത്. ബേബി ഡയപ്പറുകളിൽ അബ്‌സോർമെന്റിന് സമാനമായി പ്രവർത്തിക്കുന്ന ഫയർ റിഡാർടന്റ് ജെൽ 200 അടി ഉയരത്തിൽ മേലാപ്പാകെ മൂടി. തടികളിൽ നനവിന്റെ അംശം നിലനിറുത്തുന്നതിനായി സ്പ്രിംക്ലറുകൾ ഉപയോഗിച്ചു. അഗ്നിക്കിരയാകാൻ സാദ്ധ്യതയുള്ള കൊമ്പുകളും മരച്ചില്ലകളും മരത്തിൽ നിന്നും വെട്ടി നീക്കി കരുതലൊരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |