ന്യൂഡൽഹി: കർഷകരുമായുള്ള ഉഭയകക്ഷി ചർച്ച ഒഴിവാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ അപലപിക്കുന്നതായി സംയുക്ത കിസാൻ മോർച്ച ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു. കർഷകരുടെ അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ച് നവം.21 ന് അയച്ച കത്തിന് ഇതുവരെ ഒരു പ്രതികരണവുമുണ്ടായില്ല.
ഇന്ന് മുംബൈയിൽ ആസാദ് മൈതാനത്ത് നടക്കുന്ന കിസാൻ - മസ്ദൂർ മഹാപഞ്ചായത്ത് നിശ്ചയിച്ചത് പോലെ നടക്കും. നൂറോളം കർഷക സംഘടനകളുടെ പ്രവർത്തകർ പങ്കെടുക്കുന്ന മഹാ പഞ്ചായത്തിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതാക്കൾ പ്രസംഗിക്കും. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി മൈക്കൽ ഫഖ്രി കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുകയും കർഷകർക്കുണ്ടായ നഷ്ടങ്ങൾക്ക് സർക്കാർ പരിഹാരം ഉറപ്പ് വരുത്തുകയും വേണമെന്ന് അവശ്യപ്പെട്ടതായും എസ്.കെ.എം നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |