സിഡ്നി: പസഫിക്കിലെ രാജ്യങ്ങൾക്ക് ചുറ്റും വിന്യസിച്ച ചൈനീസ് ചാരക്കപ്പലുകളെ നേരിടാൻ ആസ്ട്രേലിയ സജ്ജമാണെന്ന് മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. പലതവണയായി ചൈനീസ് ചാരകപ്പലുകളും അന്തർവാഹിനികളും ആസ്ട്രേലിയയുടെ അധികാര പരിധിയിലുള്ള മേഖലിലൂടെ കടന്നു പോകുന്നതിനെ തുടർന്നാണ് വിഷയത്തിൽ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ അധികാര പരിധിയിൽ കടന്നു കയറാൻ ശ്രമിക്കുന്ന ചൈനയുടെ ശ്രമങ്ങൾ അംഗീകരിക്കാനാവില്ല. ആസ്‌ട്രേലിയയുടെ അധീനതയിലുള്ള ഡാർവിൻ തീരത്തിനടുത്തുകൂടെ പോയ ചൈനീസ് കപ്പലിന് എല്ലാ സിഗ്നലുകളും പിടിച്ചെടുക്കാനുള്ള ശേഷിയുണ്ടെന്നും ആസ്‌ട്രേലിയൻ പ്രതിരോധ വകുപ്പ് അറിയിച്ചു. ഗുരുതരമായ അന്താരാഷ്ട്ര സുരക്ഷാ ലംഘനമാണ് ചൈനയുടെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്നും ചൈനയുടെ ചാരകപ്പലുകളെ തടയാൻ അന്തർവാഹിനികളടക്കം വിന്യസിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മോറിസൺ പറഞ്ഞു. 2017ലും 2019ലും ചാരകപ്പലുകളെ ചൈന ആസ്‌ട്രേലിയൻ തീരപ്രദേശത്തേക്ക് അയച്ചിരുന്നു. അമേരിക്കയുടെ സൈനിക വ്യൂഹം പസഫിക്കിൽ തമ്പടിച്ചതോടെയാണ് ചൈനയും പ്രകോപന നീക്കങ്ങളുമായി രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |