ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് വീണ്ടും കുറച്ചു. നിലവിലെ റൂൾ കർവ് അനുസരിച്ച് 142 അടി വരെ വെള്ളം സംഭരിക്കാം. അണക്കെട്ടിൽ വെള്ളം 142 അടിയായി ഉയർത്തുന്നതിന്റെ ഭാഗമായാണ് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചത്.
സെക്കൻഡിൽ 950 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് നിലവിൽ മുല്ലപ്പെരിയാറിൽ നിന്ന് കൊണ്ട് പോകുന്നത്.
സ്പിൽവേയിലെ ഒരു ഷട്ടർ പത്ത് സെന്റീമീറ്രറായി കുറച്ചതോടെയാണ് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവിലും കുറവ് വന്നത്. നേരത്തെ ഈ ഷട്ടർ 30 സെന്റീമീറ്റർ വരെ ഉയർത്തിയിരുന്നു. നിലവിലെ റൂൾ കർവ് അനുസരിച്ച് നാളെ മുതൽ തമിഴ്നാടിന് മുല്ലപ്പെരിയാറിലെ അനുവദനീയ സംഭരണ ശേഷിയായ 142 അടി വരെ വെള്ളം ശേഖരിക്കാം.
നേരത്തെ ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പിൽവേ ഷട്ടർ തുറന്നതിനെതിരെ തമിഴ്നാട്ടിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. അതേ സമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. 2400.46 അടിയാണ് ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |