ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലെ കസ്‌ബയാർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാൻഡർ യാസിർ പരേ, പാക് ഭീകരനും ഐ.ഇ.ഡി സ്ഫോടന വിദഗ്ദ്ധനുമായ ഫുർഖാൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് കാശ്‌മീർ പൊലീസ് അറിയിച്ചു. ഇരുവരും സുരക്ഷാസേനയ്ക്കെതിരായ ബോംബാക്രമണങ്ങളിലെ പ്രതികളാണ്. രണ്ട് എ.കെ. 47 തോക്കുകൾ ഉൾപ്പെടെ നിരവധി വെടിക്കോപ്പുകളും സ്ഫോടനവസ്തുക്കളും സംഭവസ്ഥലത്തുനിന്ന് കണ്ടെെത്തി. പ്രദേശം വളഞ്ഞ സുരക്ഷാസേന ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.
നവംബർ 20ന് കുൽഗാം ജില്ലയിലെ അഷ്‌മുജി ഏരിയയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചിരുന്നു. നവംബർ17ന് കുൽഗാമിലെ പോംപി, ഗോപാൽപോറ ഗ്രാമങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് കമാൻഡർമാർ അടക്കം അഞ്ച് ഭീകരരെ വധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |