ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് മുൻനിര ക്ളബുകളായ ചെൽസിയും ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും. ലിവർപൂള്‍ എവർട്ടണെ തകർത്തപ്പോൾ ചെൽസി വാറ്റ്‌ഫോർഡിനെയാണ് മറികടന്നത്. സിറ്റി ആസ്റ്റൺ വില്ലയെ കീഴടക്കി.
പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ചെൽസി ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് വാറ്റ്‌ഫോർഡിനെ അവരുടെ തട്ടകത്തിൽ ചെന്ന് കീഴടക്കിയത്. മേസൺ മൗണ്ട്, ഹക്കിം സിയെഷ് എന്നിവർ ചെൽസിയ്ക്ക് വേണ്ടി വലകുലുക്കിയപ്പോൾ ഇമ്മാനുവേൽ ബോണാവെൻച്വർ വാറ്റ്‌ഫോർഡിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.
എവർട്ടന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ നാലുഗോളുകൾക്കാണ് ലിവർപൂളിന്റെ വിജയം. മുഹമ്മദ് സല ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ ജോർദാൻ ഹെൻഡേഴ്‌സൺ, ഡിയാഗോ ജോട്ട എന്നിവരും ലിവർപൂളിനുവേണ്ടി ലക്ഷ്യം കണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |