തൃക്കാക്കര: ജില്ലയിലെ വനമേഖലയിലെ വിവിധ പരാതികൾ പരിഹാരം കാണുന്നതിനായി ജനുവരി 15നകം വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂർത്തിയാക്കാൻ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകി. കളക്ടറേറ്റിൽ ജനപ്രതിനിധികളുടെയും റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മലയോര മേഖലയിലെ വന്യജീവി ആക്രമണം തടയുന്നതിനും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കും. ജനുവരി 15ന് വനംവകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ജില്ലയിലെ ജനപ്രതിനിധികളുടെയും വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം ചേരും. വനംവകുപ്പ് ഓഫീസുകൾ കൂടുതൽ ജനസൗഹൃദമാകണമെന്നും മന്ത്രി പറഞ്ഞു .എം.എൽ.എമാരായ ആന്റണി ജോൺ, എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, പി. വി ശ്രീനിജൻ, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, ജില്ലാ കളക്ടർ ജാഫർ മാലിക്, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ അനൂപ് കെ.ആർ, ജോർജ് പി. മാത്തച്ചൻ, വിവിധ റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |