കോട്ടയം: വേനൽ മഴ, കാലവർഷം, തുലാവർഷം... എല്ലാം ശക്തമായി പെയ്തപ്പോൾ കടന്നുപോകുന്നത് റെക്കോഡ് അളവിൽ മഴ ലഭിച്ച വർഷം. ഇത്രയധികം മഴ ലഭിച്ചൊരുകാലം അടുത്തെങ്ങുമുണ്ടായിട്ടില്ലെന്ന് കാലാവസ്ഥ നിരീക്ഷകരും പറയുന്നു. പകൽ വെയിൽ പരന്നപ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രാത്രിമഴ പെയ്തു.
വേനൽ മഴയും കാലവർഷവും തുലാവർഷവും ഇക്കുറി അതിശക്തമായി പെയ്തു. സാധാരണ ഇവയിലേറെയും ദുർബലമാകാറാണ് പതിവ്. ഒരിക്കലും മഴപെയ്യാത്ത ജനുവരി മാസത്തിൽപ്പോലും ഇക്കുറി മഴയായിരുന്നു. കഴിഞ്ഞ ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെയായി 343 ശതമാനവും മാർച്ച് ഒന്നു മുതൽ മേയ് 31 വരെയുള്ള വേനൽക്കാലത്ത് 142 ശതമാനവും അധിക മഴ പെയ്തു. കാലവർഷത്തിൽ സംസഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തതും ജില്ലയിലാണ്.
തുടർച്ചയായി ന്യൂനമർദങ്ങളുടെയും ചക്രവാതചുഴിയുടെയും സാന്നിദ്ധ്യത്തിൽ ഒക്ടോബർ മുതൽ പെരുമഴ ആരംഭിച്ചു. സമീപകാലത്തെങ്ങും പെയ്യാത്ത രീതിയിലാണ് ഈ കാലവളിലുണ്ടായ മഴ. കഴിഞ്ഞ വർഷം അവസാന മൂന്ന് മാസം 453.8 മില്ലീമീറ്റർ മഴ പെയ്തപ്പോൾ, ഇക്കുറി അത് 1179.7 മില്ലീമീറ്ററായി ഉയർന്നു.
അധിക മഴ
ജനുവരി -ഫെബ്രുവരി 343%
മാർച്ച് -മേയ് 142%
ജൂൺ-സെപ്തംബർ 16%
ഒക്‌ടോബർ- ഇന്നലവരെ 134%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |