ന്യൂഡൽഹി: മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 27ശതമാനം സംവരണം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി. ഓർഡിനൻസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മഹാരാഷ്ട്ര സർക്കാരിന്റെ ഓർഡിനൻസും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനവും ചോദ്യം ചെയ്ത് സമർപ്പിച്ച റിട്ട് ഹർജിയിലാണ് ജസ്റ്റിസ് എ.എം ഖാൻ വിൽക്കറും ജസ്റ്റിസ് സി.ടി രവികുമാറും അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
ഒരു കമ്മിഷൻ രൂപീകരിക്കാതെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മതിയായ വിവരശേഖരണം നടത്താതെയും 27 ശതമാനം ഒ.ബി.സി ക്വാട്ട നടപ്പിലാക്കാനാവില്ല. ഈ നിലയിൽ തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുന്നത് അനുവദിക്കാനാകില്ല. എന്നാൽ മറ്റ് സംവരണ സീറ്റുകളിലും ജനറൽ സീറ്റുകളിലും തിരഞ്ഞെടുപ്പ് പ്രക്രിയ തുടരാം.- കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |