ന്യൂഡൽഹി: ദേശീയ ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള ബിൽ ലോക്‌സഭ പാസാക്കി. കോൺഗ്രസ് പിന്തുണയോടെയാണ് ബിൽ പാസായത്. ജീവൻരക്ഷാ ഔഷധങ്ങൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയിൽ ലഭിക്കാൻ ജനറിക് മെഡിസിൻ സമ്പ്രദായം പ്രോത്സാഹിപ്പിക്കണമെന്നും തിരുവനന്തപുരത്തെ ഗവൺമെൻറ് ഫാർമസി കോളേജിനെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടായി അംഗീകരിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.
ദേശീയ ഫാർമസ്യൂട്ടിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ ആവശ്യമാണെന്നും സ്വകാര്യ മേഖലയെ അപേക്ഷിച്ച് സർക്കാർ മേഖലയിൽ സീറ്റുകൾ കുറവാണെന്നും ഡീൻ കുര്യാക്കോസ് എംപിയും ബില്ലിന്റെ ചർച്ചയിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |