SignIn
Kerala Kaumudi Online
Friday, 20 September 2024 5.29 AM IST

കിലോയ്ക്ക് ഒരു ലക്ഷം രൂപ: മനോഹരി, തേയിലകളിലെ രാജ്ഞി !

Increase Font Size Decrease Font Size Print Page
manohari-tea

ന്യൂഡൽഹി: പലർക്കും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ചായ. ചായയിൽ പുതു രുചികളുടെ പരീക്ഷണം നടത്താൻ ഇഷ്ടപ്പെടുന്നവരേറെയാണ്. വ്യത്യസ്തയിനം തേയിലകളാണ് 'വെറൈറ്റി ചായകളിലെ' മാന്ത്രികത. അത്തരത്തിൽ രുചിയിലും മണത്തിലും ഗുണത്തിലും വിലയിലും വളരെ വ്യത്യസ്തമായ ഒരു തേയിലയാണ് ഇപ്പോൾ വാർത്തകളിൽ താരം. മനോഹരി ഗോൾഡ് ടീ എന്നാണ് ഈ അപൂർവ ഇനം അസാമീസ് തേയിലയുടെ പേര്.

കഴിഞ്ഞ ദിവസം അസാമിലെ ഗുവഹാത്തി ടീ ഓക്ഷൻ സെന്ററിൽ നടന്ന ലേലത്തിൽ ഈ തേയില വിറ്റുപോയത് എത്ര രൂപയ്ക്കാണെന്ന് കേട്ടാൽ ആരുമൊന്ന് ഞെട്ടും. കിലോയ്ക്ക് ഒരു ലക്ഷം രൂപ.! കൃത്യമായി പറഞ്ഞാൽ 99,999 രൂപ. ! സൗരവ് ടീ ട്രേഡേഴ്സിന്റെ മഞ്ചിലാൽ മഹേശ്വരിയാണ് റെക്കാഡ് തുകയ്ക്ക് ഈ തേയില സ്വന്തമാക്കിയത്. വിലയുടെ കാര്യത്തിൽ ഈ ബ്രാൻഡിന്റെ തന്നെ മുൻ റെക്കാഡാണ് ഇത്തവണ തകർക്കപ്പെട്ടിരിക്കുന്നതും. കഴിഞ്ഞ വർഷം മനോഹരി തേയില കിലോയ്ക്ക് 75,000 രൂപയ്ക്കായിരുന്നു ലേലത്തിൽ പോയത്. 2018ൽ 39,001 രൂപയ്ക്കും 2019ൽ 50,000 രൂപയ്ക്കുമാണ് വിറ്റുപോയത്.

അപ്പർ അസാമിലെ ദിബ്രുഗഢ് ജില്ലയിലെ മനോഹരി ടീ എസ്റ്റേറ്റാണ് ഈ തേയിലയുടെ ഉത്പാദന കേന്ദ്രം. വർഷത്തിലൊരിക്കലാണ് മനോഹരി ഗോൾഡ് ഉത്പാദിപ്പിക്കുന്നത്. വേനൽക്കാലത്താണ് ഇലകൾ തളിരിടുന്നത്. അതിരാവിലെ തളിരുകൾ കൈക്കാണ്ട് നുള്ളിയെടുക്കുന്നത് മുതൽ തേയില ഉത്പാദനത്തിന്റെ ഓരോ ഘട്ടത്തിലും വിദഗ്ദ്ധരാണ് മേൽനോട്ടം വഹിക്കുന്നത്. ആന്റി ഓക്സിഡന്റുകളുടെ കലവറയായ മനോഹരി ഗോൾഡിന്റെ ചായയ്ക്ക് മഞ്ഞ കലർന്ന നിറവും വിശിഷ്ട സുഗന്ധവുമാണ്. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും ഉയർന്ന വിലയ്ക്ക് ഒരു തേയില ലേലത്തിൽ പോകുന്നതെന്ന് ഉത്പാദകർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, MANOHARI TEA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.