കോഴിക്കോട്: കെ. റെയിലിനെതിരായ നിവേദനത്തിൽ ഡോ. ശശി തരൂർ എം.പി ഒപ്പിടാത്തതു സംബന്ധിച്ച് വിശദീകരണം തേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. വിശദീകരണം പരിശോധിച്ച ശേഷം പാർട്ടി ഉചിതമായ തീരുമാനമെടുക്കും. ശമ്പളവും പെൻഷനും നൽകാനാവാതെ കെ.എസ്.ആർ.ടി.സി പൂട്ടാൻ ഒരുങ്ങുമ്പോഴാണ് രണ്ടു ലക്ഷം കോടിക്ക് സിൽവർലൈൻ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നത്. പദ്ധതിയെക്കുറിച്ച് സി.പി.എം നേതാക്കളെപ്പോലും ബോദ്ധ്യപ്പെടുത്താനായിട്ടില്ല.
യു.ഡി.എഫിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ സർക്കാർ ഒഴിഞ്ഞുമാറുകയാണ്. ജനദ്രോഹകരമായ കെ. റെയിലിനെതിരെ യു.ഡി.എഫ് സമരം ശക്തമാക്കും. കണ്ണൂർ സർവകലാശാല വി.സി പുനർനിയമനവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യഭ്യാസ മന്ത്രിക്കെതിരെ യു.ഡി.എഫ് ഉയർത്തിയ ആരോപണം ശരിവയ്‌ക്കുന്ന പരാമർശമാണ് സി.പി.ഐയുടേത്. മന്ത്രി ആർ. ബിന്ദു ഇനിയും അധികാരത്തിൽ തുടരാതെ രാജിവയ്ക്കുകയാണ് വേണ്ടതെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |