കൊല്ലം: ജില്ല ആശുപത്രി വികസനത്തിനുള്ള രൂപരേഖയുടെ പരിഷ്കരണം അന്തിമഘട്ടത്തിൽ. നിർവഹണ ഏജൻസിയായ കെ.എസ്.ഇ.ബി രണ്ടാഴ്ചയ്ക്കുള്ളിൽ വിശദ രൂപരേഖ കിഫ്ബിക്ക് കൈമാറും. രൂപരേഖയിൽ കാര്യമായ പരിഷ്കരണങ്ങൾ ആവശ്യമില്ലെങ്കിൽ രണ്ട് മാസത്തിനുള്ളിൽ ടെണ്ടർ നടപടികൾ തുടങ്ങും.
ഇപ്പോൾ മോർച്ചറി, ലിംഫ് ഫിറ്റിംഗ് സെന്റർ, പൊലീസ് സെൽ എന്നിവ സ്ഥിതി ചെയ്യുന്ന ഭാഗത്താണ് പുതിയ കെട്ടിടങ്ങൾ സ്ഥാപിക്കുന്നത്. 104 കോടി നിർമ്മാണ ചെലവു വരുന്ന രൂപരേഖയാണ് ആദ്യഘട്ടത്തിൽ തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചിരുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഗൃഹ റേറ്റിംഗ് പാലിക്കാനായി രൂപരേഖയിൽ മാറ്റങ്ങൾ വരുത്താൻ നിർദ്ദേശിച്ചു. ഊർജ്ജ സംരക്ഷണം, മണ്ണ്, വായു മലിനീകരണം പരമാവധി കുറയ്ക്കൽ, ജല ഉപഭോഗം കുറയ്ക്കൽ, മാലിന്യ സംസ്കരണ സംവിധാനം എന്നിവയ്ക്ക് കൂടുതൽ പ്രധാന്യം നൽകിയാണ് രൂപരേഖയിൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. ഇതുപ്രകാരമുള്ള അന്തിമ എസ്റ്റിമേറ്റ് ഇതുവരെ കണക്കാക്കിയിട്ടില്ല. സൂപ്പർ സ്പെഷ്യാലിറ്റി, ഐ.സി.യു, സർജറി യൂണിറ്റ് തുടങ്ങിയവ ഡയഗനോസ്റ്റിക് ബ്ലോക്കിലേക്ക് മാറും.
..................................
₹ 104 കോടി: പ്രതീക്ഷിക്കുന്ന നിർമ്മാണ ചെലവ്
..........................................
# ഇനി ശ്വാസം വിടാം
പുതിയ കെട്ടിട സമുച്ചയങ്ങൾ വരുന്നതോടെ ജില്ലാ ആശുപത്രിയിലെ ശ്വാസം മുട്ടലിന് പരിഹാരമാകും. കൂടുതൽ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാവും. സ്പെഷ്യാലിറ്റികളും ശസ്ത്രക്രിയ സംവിധാനങ്ങളും മെച്ചപ്പെടുത്താനാവും. കിഫ്ബി അനുമതി വൈകിപ്പിച്ചില്ലെങ്കിൽ മൂന്ന് വർഷത്തിനുള്ളിൽ പുതിയ കെട്ടിട സമുച്ചയം യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ.
# പുതിയവ
12 നിലകളുള്ള വാർഡ് ടവർ
8 നിലകളുള്ള ഡയഗനോസ്റ്റിക് ബ്ലോക്ക്
3 നിലകളുള്ള യൂട്ടിലിറ്റി ബ്ലോക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |