ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ച ഡൽഹിയിൽ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായ എല്ലാ ഒത്തുചേരലുകൾക്കും നിരോധനം. ഒത്തുചേരലുകളുടെ പരിധി സംബന്ധിച്ച് സർക്കാർ മാർഗരേഖ വ്യക്തമാക്കുന്നില്ല. കൊവിഡ് വ്യാപന സാദ്ധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താനായി അതിവേഗ സർവേ നടത്താൻ ജില്ലാ മജിസ്ട്രേറ്റുകൾക്ക് ഡൽഹി ഡിസാസ്‌റ്റർ മാനേജ്മെന്റ് അതോറിറ്റി നിർദ്ദേശം നൽകി.
വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 200 പേർക്കാണ് അനുവാദം. ഡൽഹി മെട്രോയിൽ ഒരു കോച്ചിൽ 30 പേർക്കാണ് പ്രവേശനം. ബസുകളിൽ മുഴുവൻ സീറ്റുകളിലും സീറ്റുകളുടെ പകുതി എണ്ണത്തിൽ നിന്നും യാത്ര ചെയ്യാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകളും കോളജുകളും പ്രവർത്തിക്കാം. തിയേറ്ററുകളിൽ സീറ്റുകളിൽ പ്രവേശനം അനുവദിച്ചു. എന്നാൽ, റസ്‌റ്റോറന്റുകളിലും ബാറുകളിലും പകുതി പേർക്ക് മാത്രമാണ് പ്രവേശനം. ഹാളുകളിൽ ചെറിയ യോഗങ്ങളും പ്രദർശനങ്ങളും നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |