ന്യൂഡൽഹി: പോസിറ്റിവിറ്റി നിരക്കിലും ഒമിക്രോൺ കേസുകളിലുമുള്ള വർദ്ധന ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കാൻ സാഹചര്യമൊരുക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇത് രണ്ടാം തരംഗത്തിന് ശേഷം പുനരാരംഭിച്ച എല്ലാ പ്രവർത്തനങ്ങളേയും ബാധിക്കും. യെല്ലോ അലർട്ട് പ്രഖ്യാപിക്കേണ്ടി വന്നാൽ സ്കൂൾ, കോളേജുകൾ, മാളുകൾ, റസ്റ്റോറന്റുകൾ, ഷോപ്പുകൾ, സിനിമാ തിയേറ്ററുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെല്ലാം സ്തംഭിക്കും.
നിലവിൽ 0.68 ശതമാനമാണ് ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക്. രണ്ട് ദിവസങ്ങളിൽ തുടർച്ചയായി 0.5 ശതമാനം പേസിറ്റിവിറ്റി നിരക്ക് ഉയർന്നാൽ ഡൽഹി സർക്കാരിന്റെ നാല് ഘടകങ്ങളിലായുള്ള റസ്പോൺസ് ആക്ഷൻ പ്ലാൻ അനുസരിച്ച് യെല്ലോ അലർട്ട് പ്രഖ്യാപിക്കാം. ഇന്നലെ സംസ്ഥാനത്ത് 331 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആറ് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. ഇതിൽ 149 എണ്ണം ഒമിക്രോൺ കേസുകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |