പെഷവാർ: കഴിഞ്ഞ വർഷം തീവ്ര ഇസ്ലാം മതവിശ്വാസികളായ ആൾക്കൂട്ടം തകർത്ത ക്ഷേത്രം നവീകരിച്ചു പ്രാർത്ഥന നടത്തി. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ 100 വർഷം പഴക്കമുള്ള മഹാരാജ പരമഹൻസ് ജി ക്ഷേത്രത്തിലാണ് ആക്രമണം നടന്നത്. നവീകരിച്ച ക്ഷേത്രത്തിൽ ഇന്ത്യ, അമേരിക്ക, ഗൾഫ് മേഖലകളിൽ നിന്നുള്ള ഹിന്ദു തീർത്ഥാടകർ ശനിയാഴ്ച എത്തി പ്രാർത്ഥിക്കുകയും ചെയ്തു.
വിദേശത്ത് നിന്നെത്തിയ സംഘത്തിൽ ഇന്ത്യയിൽ നിന്നുള്ള 200 ഓളം ഭക്തരാണ് ഉണ്ടായിരുന്നത്. ഖൈബർ പഖ്തൂൺഖ്വയിലെ കരക് ജില്ലയിലെ തേരി ഗ്രാമത്തിലുള്ള പരംഹൻസ് ജിയുടെ മന്ദിറും സമാധിയും 2020ൽ രോഷാകുലരായ ജനക്കൂട്ടം തകർത്തത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇതേതുടർന്ന് വിപുലമായ അറ്റകുറ്റപ്പണികൾ ക്ഷേത്രത്തിൽ നടന്നു. ഇവിടേയ്ക്ക് ഇന്ത്യൻ ഭക്തസംഘം വാഗാ അതിർത്തിയിലൂടെയാണ് എത്തിയത്. പാക് സുരക്ഷാ ഉദ്യോഗസ്ഥർ ഇവർക്ക് സംരക്ഷണം നൽകിയിരുന്നു. പാകിസ്ഥാൻ ഹിന്ദു കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചത്.
ക്ഷേത്രത്തിൽ ചടങ്ങ് സംഘടിപ്പിച്ച ദിവസം ക്ഷേത്രത്തിലും തെരി ഗ്രാമത്തിലും 600 ഉദ്യോഗസ്ഥരാണ് സുരക്ഷ ഒരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |