കണ്ണൂർ: ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കുമെന്ന കെ.എസ്.ആർ.ടി.സി പ്രഖ്യാപനം മാസങ്ങൾ പിന്നിട്ടിട്ടും നടപ്പായില്ല. മലയോര- ഗ്രാമീണമേഖലയിലെ ഗതാഗതപ്രശ്നം പരിഹരിക്കാൻ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് അഞ്ച് മാസം പിന്നിടുമ്പോഴും വാക്കുകളിലൊതുങ്ങിയത്. നവംബർ ഒന്നിന് ഗ്രാമവണ്ടികൾ സർവീസ് ആരംഭിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ജൂലായ് അവസാനമാണ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ ഇത് സംബന്ധിച്ച മറ്റ് നിർദേശങ്ങൾ ഒന്നും ലഭിച്ചില്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്.
കൊവിഡ് പ്രതിസന്ധി മാറി ജനജീവിതം സാധാരണനിലയിലായെങ്കിലും പല ഉൾനാടൻ പ്രദേശങ്ങളും ബസ് സർവീസില്ലാതെ കടുത്ത യാതാദുരിതം നേരിടുമ്പോഴാണ് ഗ്രാമവണ്ടി പ്രഖ്യാപനം പാഴ്‌വാക്കായത്.
ചർച്ചയോ, എന്ന്
തദേശസ്ഥാപനങ്ങളാണ് നിർദ്ദേശിക്കുന്ന റൂട്ടുകളിൽ പ്രധാനഡിപ്പോയുടെ അനുമതി പ്രകാരം ബസ് അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ജില്ലയിൽ ഇതുവരെ കെ.എസ്.ആർ.ടി.സി അധികൃതരുമായി ഒരു തദേശസ്ഥാപനങ്ങളും സർവീസ് സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ല. അധികൃതർക്ക് മുകളിൽ നിന്നും നിർദേശങ്ങളുമില്ല. ഇന്ധന ചെലവ് തദ്ദേശസ്ഥാപനങ്ങൾ വഹിക്കുന്നതിനാൽ പദ്ധതി കൊണ്ട് കെ.എസ്.ആർ.ടി.സിക്ക് ലാഭമുണ്ടാകുമെന്നാണ് മന്ത്രി പറഞ്ഞത്. അതെസമയം ഗ്രാമവണ്ടിയുമായി ബന്ധപ്പെട്ട ഉത്തരവൊന്നും തദേശസ്ഥാപനങ്ങൾക്കും ലഭിച്ചില്ലെന്ന ആക്ഷേപമുണ്ട്. കെ.എസ്.ആർ.ടി.സി വാഹനസൗകര്യമൊരുക്കിയാൽ പൂർണ്ണമായും സഹകരിക്കുമെന്നാണ് മിക്ക പഞ്ചായത്തുകളും പ്രഖ്യാപിച്ചിരുന്നത്.
താങ്ങില്ല തദേശസ്ഥാപനങ്ങൾ മാത്രം
കൊവിഡിന് മുമ്പ് നിരവധി ബസുകളുണ്ടായിരുന്ന പല ഉൾനാടൻ മേഖലകളിലും നിലവിൽ സർവീസ് ഇല്ലാത്ത സ്ഥിതിയാണിന്നും . ഇതിന് പരിഹാരമായി തദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ഗ്രാമവണ്ടി എന്ന പേരിൽ സർവ്വീസ് ആരംഭിക്കുമെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്. ഇന്ധനവില അടിക്കടി വർദ്ധിക്കുന്ന സാഹചര്യത്തിൽ പെട്രോൾ ചെലവ് തദേശസ്ഥാപനങ്ങൾക്ക് മാത്രമായി താങ്ങാനാകില്ലെന്ന അഭിപ്രായം അന്നുതന്നെ പല തദ്ദേശസ്ഥാപനങ്ങളും ഉയർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |