പേരാമ്പ്ര: ചേനായിക്കാരുടെ പാലത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. പാലം നിർമ്മാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പേരാമ്പ്ര പഞ്ചായത്തിൽപ്പെട്ട എടവരാട് ചേനായിയും വേളം പഞ്ചായത്തിൽപ്പെട്ട പെരുവയൽഭാഗവും ബന്ധിപ്പിച്ചാണ് പാലം നിർമ്മിക്കുക. ഇതോടെ പ്രദേശത്തെ രൂക്ഷമായ യാത്ര പ്രശ്നത്തിന് പരിഹാരമാകും. പ്രദേശത്തെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനും മേഖലയുടെ വികസനത്തിനും ചേനായി കടവിൽ പാലം യാഥാർത്ഥ്യമാക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
ആദ്യകാലത്ത് വേളം മേഖലയിലുള്ളവർ പേരാമ്പ്രയിലേക്കുള്ള ഗതാഗതത്തിന് പ്രധാനമായി ആശ്രയിച്ചിരുന്ന കടവാണ് ചേനായി കടവ്. എടവരാട് ചേനായി കടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ചേനായി വേളം ഭാഗങ്ങളിലെ സ്ഥലങ്ങൾ മാർക്ക് ചെയ്തു. പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥർ യു.എൽ.സി.സി സർവ്വെ വിഭാഗത്തിന്റെ സഹായത്തോടെയാണ് മാർക്ക് ചെയ്തത്. പാലത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി ലഭിച്ചാൽ നബാർഡ് വഴി പാലം പണി നടത്തുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം അറിയിച്ചു. പാലം വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനീയർ എൻ.വി ഷിനി, അസി. എൻജിനീയർ ഷാജി കെ. ഓവർസിയർമാരായ അരുൺ ടി, ബീന ടി, ഷിജി കെ. എന്നിവരാണ് യു.എൽ.സി.സി സർവ്വെ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലങ്ങൾ മാർക്ക് ചെയ്തത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ടി അഷ്റഫ്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീലജ പുതിയെടുത്ത്, റസ്മിന തങ്കേക്കണ്ടി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി മുജീബ് റഹ്മാൻ, വേളം പഞ്ചായത്ത് മെമ്പർ ഫാത്തിമ സി.പി, ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ ടി.കെ കുഞ്ഞമ്മത് ഫൈസി, ഭാരവാഹികളായ പി.ടി.വിജയൻ, കെ.കുഞ്ഞബ്ദുല്ല , എടവത്ത് രാജു, വാളാഞ്ഞി ഇബ്രായി, കെ.കെ.സി മൂസ്സ, ഒ.രാജീവൻ , കെ.സി ജയകൃഷ്ണൻ, പുത്തൂർ മുഹമ്മദലി തുടങ്ങിയവരും സ്ഥലമുടമകളും പങ്കെടുത്തു.
സ്ഥലം വിട്ടുനൽകുന്നതിന് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും യോഗത്തിനും തുടക്കമായി. എടവരാട് ചേനായിയിൽ നടന്ന യോഗം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ടി.അഷ്റഫ് ഉദ്ഘാടനം ചെയ്തു. എടവരാട് യോഗം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. വിവിധ യോഗങ്ങളിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി.മുജീബുറഹ്മാൻ, പി. എം. കണാരൻ, ടി.കെ. കുഞ്ഞമ്മത് ഫൈസി, ഇ.കെ കാസിം, കെ.കെ.അബ്ദുല്ല, വി.എം ദിനേശൻ, എൻ.പത്മജൻ, കെ.എം.രാജീവൻ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ 50 വർഷത്തിലധികമായി നാട്ടുകാർ കടത്തു തോണി വഴിയാണ് ഇരു ഭാഗങ്ങളിലും എത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |