അബുദാബി : യു.എ.ഇയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്‌നോക്കിന്റെ മുസഫയിലുള്ള സംഭരണ കേന്ദ്രത്തിന് സമീപമത്ത് ഹൂതി വിമതരുടെ ഭീകരാക്രമണത്തിന് തക്ക മറുപടി നൽകി സൗദി നേതൃത്വത്തിലുള്ള സഖ്യസേന. വ്യോമാക്രമണത്തിൽ യെമനിലെ ഹൂതി വിമതർക്കെതിരെ നിരവധി ഇടങ്ങളിൽ ബോംബാക്രമണം നടന്നു. ആക്രമണത്തിൽ ഒമ്പത് സൈനിക വാഹനങ്ങൾ നശിപ്പിക്കപ്പെടുകയും 80ലധികം ഭീകരരെ വധിക്കുകയും ചെയ്തതായി സൗദി ഔദ്യോഗിക പ്രസ് ഏജൻസി (എസ്പിഎ) ട്വിറ്ററിൽ അറിയിച്ചു.
തിങ്കളാഴ്ച അബുദാബിയിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ക്രമണങ്ങൾ. സനയിൽ വ്യോമസേന 24 മണിക്കൂറും വ്യോമാക്രമണം നടത്തുന്നുണ്ടെന്നും സ്വന്തം സുരക്ഷയ്ക്കായി ഹൂതി മിലിഷ്യ ക്യാമ്പുകളിൽ നിന്ന് വിട്ടുനിൽക്കാൻ സിവിലിയന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറബ് സഖ്യം മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ഹൂതികളെ നേരിടാൻ യു എ ഇയ്ക്ക് ഇസ്രയേൽ സഹായം വാഗ്ദ്ധാനം ചെയ്ത് രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |