കോട്ടയം : കൊവിഡ് വ്യാപനത്തെത്തുടർന്ന് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 23, 30 തീയതികളിൽ ജില്ലയിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. ജില്ലയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്ക് പരമാവധി 50 പേർക്ക് മാത്രം പങ്കെടുക്കാം. ഹോട്ടലുകളിൽ 50 ശതമാനം ഇരിപ്പിടങ്ങളേ അനുവദിക്കൂ. വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ, പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ഒൻപതാം ക്ലാസ് വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേയ്ക്ക് ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം. എന്നാൽ തെറാപ്പി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകൾക്ക് ഇതു ബാധകമല്ല. സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാർ, അർബുദരോഗികൾ, തീവ്രരോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാം. സർക്കാർ ഡോക്ടറുടെ (അലോപ്പതി) സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ഓഫീസ് മേധാവിക്ക് അനുമതി നൽകാം.
കൊവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ആളുകൾ ഒത്തുചേർന്നാൽ പൊലീസുമായി ചേർന്ന് നിയമനടപടി സ്വീകരിക്കുന്നതിന് ഇൻസിഡന്റ് കമാൻഡർമാരെ ചുമതലപ്പെടുത്തി.
ഇളവുകൾ ഇങ്ങനെ
അവശ്യ സ്ഥാപനങ്ങളിലുള്ള ജീവനക്കാർ ഓഫീസ് തിരിച്ചറിയൽ കാർഡ് കരുതണം
രോഗികൾ, വാക്‌സിനേഷൻ എടുക്കാൻ പോകുന്നവർ എന്നിവർക്ക് ആശുപത്രി രേഖ, വാക്‌സിനേഷൻ രേഖ എന്നിവ ഉപയോഗിച്ച് യാത്ര അനുവദിക്കും.
ദീർഘദൂര ബസ് സർവീസ്, ട്രെയിൻ, വിമാന യാത്രകൾ അനുവദിക്കും. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേയ്ക്ക് യാത്രക്കാരെ കൊണ്ടു പോകാം
ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാം
ഹോട്ടലുകൾക്കും ബേക്കറികൾക്കും ഹോം ഡെലിവറി, പാഴ്‌സൽ എന്നിവയ്ക്കായി രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ
ബാറുകൾക്കും കള്ളുഷാപ്പുകൾക്കും പാഴ്‌സൽ സർവീസിനായി രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു
വിവാഹം, മരണാന്തര ചടങ്ങുകൾ എന്നിവയ്ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 20 പേരായി നിജപ്പെടുത്തി
ഇ-കൊമേഴ്‌സ്, കൊറിയർ സേവനങ്ങൾ രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ അനുവദിക്കും
ടൂറിസം കേന്ദ്രങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് രേഖകൾ സഹിതം സ്വന്തം വാഹനം/ടാക്‌സിയിൽ യാത്ര ചെയ്യാനും ഹോട്ടൽ/റിസോട്ടിൽ താമസിക്കാനും അനുമതി.
മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടവർക്കും അഡ്മിറ്റ് കാർഡ്, ഐ.ഡി. കാർഡ്/ഹാൾ ടിക്കറ്റ് ഉപയോഗിച്ച് യാത്ര അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |