ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് തന്റെ മന്ത്രിസഭാംഗമായ സത്യേന്ദ്ര ജയിനെ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തേക്കുമെന്ന് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും അറിഞ്ഞെന്ന് ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. അവരെ ഞാൻ സ്വാഗതം ചെയ്യുന്നു. ജയിനിനെ മാത്രമല്ല എന്നെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മാൻ സിംഗ് തുടങ്ങിയവരെയൊക്കെ അറസ്റ്റ് ചെയ്യട്ടെ. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി കരഞ്ഞത് പോലെ കരയാൻ ഞങ്ങൾ തയ്യാറല്ല. കാരണം ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. മുമ്പ് രണ്ട് തവണ അവർ റെയ്ഡ് ചെയ്തു. അന്ന് വെറും കയ്യോടെ മടങ്ങിയതാണ്. തിരഞ്ഞെടുപ്പുകൾ വന്നാൽ റെയ്ഡും അറസ്റ്റും ഉണ്ടാകും - കേജ്‌രിവാൾ പരിഹാസരൂപേണ പറഞ്ഞു.
അറസ്റ്റിന് തയ്യാറാണെന്നും ഇതുകൊണ്ടൊന്നും തങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പിറകോട്ട് പോകില്ലെന്നും സത്യേന്ദ്ര ജയിനും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |