പാരീസ് : റഷ്യയുമായി എട്ട് മണിക്കൂർ നീണ്ട നയതന്ത്ര ചർച്ചയിൽ കിഴക്കൻ ഉക്രെയിനിൽ വെടിനിറുത്തൽ തുടരാനുള്ള തീരുമാനമായി. പാരീസിൽ നടന്ന ചർച്ചകൾക്ക് ഫ്രഞ്ച്, ജർമ്മൻ നയതന്ത്ര ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകിയത്. കിഴക്കൻ ഉക്രെയിൻ അതിർത്തിയോട് ചേർന്ന് റഷ്യ വൻ തോതിൽ സൈനിക വിന്യാസം നടത്തിയതിന് പിന്നാലെ ഉക്രെയിന് നേരെ റഷ്യ ആക്രമണം നടത്തിയേക്കുമെന്ന ഭീഷണി ഉയർന്നിരുന്നു. ഇതിനിടെയാണ് വെടിനിറുത്തൽ തുടരാൻ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ധാരണയിലെത്തിയത്.
2019ന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ ഒപ്പുവയ്ക്കുന്നത്. ഫ്രാൻസും ജർമ്മനിയും ഉപാധികളില്ലാത്ത വെടിനിറുത്തൽ പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്. രണ്ട് ആഴ്ചകൾക്ക് ശേഷം അടുത്ത നയതന്ത്രതല ചർച്ച ബെർലിനിൽ നടക്കും. കിഴക്കൻ ഉക്രെയിനിൽ സമാധാനം പുനഃസ്ഥാപിക്കാൻ നാല് രാജ്യങ്ങളും 2014 മുതൽ ചർച്ചകൾ നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |