തൃശൂർ: കേരള കാർഷിക സർവകാലയിൽ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ യൂണിവേഴ്‌സിറ്റി സ്ഥാപനങ്ങളിലെ നിഷ്‌ക്രിയ മാലിന്യം സംഭരിച്ച്, തരം തിരിച്ച് കൈയൊഴിക്കുന്നതിന് പാഴ്‌വസ്തു ശേഖരണ സംവിധാനം സജ്ജീകരിക്കുന്നു. വെള്ളായണി, വെള്ളാനിക്കര, പടന്നക്കാട് എന്നീ കാമ്പസുകളിൽ 60ലക്ഷം മുതൽ മുടക്കുള്ള സംവിധാനമാണ് റീ ബിൽഡ് കേരള ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നത്. കാമ്പസുകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഇ - വേസ്റ്റ് ഉൾപ്പെടെയുള്ള അജൈവ മാലിന്യം തരംതിരിച്ച് പുന:ചംക്രമണത്തിനും പുനരുപയോഗത്തിനും യോജിച്ചവ നിശ്ചിതകാലയളവിൽ ശേഖരിച്ച് കൈകാര്യം ചെയ്യും. പദ്ധതിയുടെ ധാരണാപത്രം കാർഷിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബുവിന്റെ സാന്നിദ്ധ്യത്തിൽ ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ പി. കേശവൻ നായരും, കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. സക്കീർ ഹുസൈനും ഒപ്പുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |