പത്തനംതിട്ട: ജില്ലയിൽ എലിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ഡി.എം.ഒ ഡോ.എൽ.അനിതാകുമാരി അറിയിച്ചു. ഈ വർഷം ഇതുവരെ 26 പേർക്ക് എലിപ്പനി ബാധിച്ചു. ആറുപേർക്ക് സംശയാസ്പദരോഗബാധയും റിപ്പോർട്ടുചെയ്തിട്ടുണ്ട്.
എലി, വളർത്തുമൃഗങ്ങൾ തുടങ്ങിയവയുടെ മൂത്രം കലർന്ന വെളളത്തിലൂടെയാണ് രോഗാണുക്കൾ ശരീരത്തിലെത്തുന്നത്. മലിനജലവുമായി സമ്പർക്കത്തിൽ വരുന്നജോലി ചെയ്യുന്നവർ, മാലിന്യ സംസ്‌കരണത്തിൽ ഏർപ്പെടുന്നവർ, കെട്ടിടനിർമാണ തൊഴിലാളികൾ, കെട്ടികിടക്കുന്ന വെള്ളത്തിൽജോലി ചെയ്യുന്നവർ, ക്ഷീര കർഷകർ. തൊഴിലുറപ്പ് തൊഴിലാളികൾ, മീൻപിടുത്തക്കാർ എന്നിവർക്കാണ് രോഗസാദ്ധ്യത കൂടുതൽ. ഇങ്ങനെയുളളവർ നിർബന്ധമായും എലിപ്പനി പ്രതിരോധമരുന്ന് ഡോക്‌സി സൈക്ലിൻ കഴിക്കണം.
ലക്ഷണങ്ങൾ
വിറയലോടുകൂടിയ പനി, ശക്തമായ പേശിവേദന (പ്രത്യേകിച്ചും കാൽവണ്ണയിലെ പേശികളിൽ), തലവേദന, കണ്ണിന് ചുവപ്പു നിറം, മൂത്രത്തിന് മഞ്ഞനിറം മുതലായവയാണ് പ്രധാന ലക്ഷണങ്ങൾ. തുടക്കത്തിലേ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. സ്വയം ചികിത്സ പാടില്ല.
രണ്ട് മാസത്തിനുള്ളിൽ 26 പേർക്ക് രോഗം ബാധിച്ചു
ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |