കണ്ണൂർ: ന്യൂമാഹിയിലെ സി.പി.എം പ്രവർത്തകൻ പുന്നോലിലെ ഹരിദാസനെ വധിച്ച സംഘത്തിൽ അറസ്റ്റിലായ ഒൻപതുമുതൽ പതിനൊന്നുവരെ പ്രതികളായ പ്രജീഷ് ,ദിനേശ് ,പ്രതീഷ് എന്നിവർ നേരിട്ട് പങ്കെടുത്തുവെന്ന് പൊലീസ്. നിഖിൽ, ദീപു എന്നിവരാണ് ഇവർക്ക് പുറമെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
. ആസൂത്രിതമായ കൊലപാതകമാണ് ഹരിദാസന്റെതെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.ഒന്നാം പ്രതിയും ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗൺസിലറുമായകെ.ലിജേഷ് തന്റെ സ്‌കൂട്ടറിൽ ഏഴുവടിവാളുകൾ ചെള്ളത്ത് മടപ്പുരയിൽ എത്തിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ലിജേഷും കേസിലെ ഒൻപതാം പ്രതി പ്രജൂട്ടിയും കൂടിയാണ് വടി വാളുകൾ ക്ഷേത്രത്തിലെത്തിച്ചത് എന്നാൽ പ്രതികളുടെ പദ്ധതി ആദ്യദിനം നടക്കാതെ പോയി. കേസിലെ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികളിൽ മൂന്നാം പ്രതി സുനേഷ് ഒഴികെയുള്ളവർ ഒത്തുകൂടിയാണ് ഗൂഢാലോചന നടത്തി ഹരിദാസനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
കേസിലെ പ്രതിയും ആർ.എസ്.എസ് നേതാവുമായ വിമിനെ ചവിട്ടിയ ഹരിദാസന്റെ കാൽ അറുത്തുമാറ്റി കൊലപ്പെടുത്തണമെന്നായിരുന്നു ലിജേഷിന്റെ നേതൃത്വത്തിലെടുത്ത തീരുമാനം ഇതാണ് ഹരിദാസനെ കാൽ വെട്ടിയെടുത്തതിന് പിന്നിൽ .
ആക് ഷൻ നടന്നത് മൂന്നാം ശ്രമത്തിൽ
കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിന് പ്രതികൾ പുന്നോലിലെ സി.പി.എം ഓഫീസ് പരിസരത്ത് ഹരിദാസനെ കാത്ത് നിന്നെങ്കിലും അന്ന് കണ്ടെത്താനായില്ല തുടർന്ന് 14 ന് രാത്രി 10.30 ന് ഹരിദാസനെ അന്വേഷിച്ച് പോകുകയും കൊല നടത്തുന്നതിനുള്ള സംഘത്തെ തയ്യാറാക്കി നിർത്തുകയും ചെയ്തു.കേസിലെ രണ്ടാം പ്രതി ആത്മജനെ വാട്സാപ്പ് വഴി ബന്ധപ്പെടുകയും ഇതിന്റെ ശബ്ദ സന്ദേശം തെളിവായി കണ്ടെത്തിയെന്നും അന്വേഷണസംഘംകോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു' ഫെബ്രുവരി 20 ന് ഹരിദാസൻ മത്സ്യബന്ധനത്തിന് പോയെന്ന വിവരത്തെ തുടർന്ന് ലിജേഷ് ഉൾപ്പെടെയുള്ള അഞ്ചു പ്രതികൾ രണ്ട് സ്‌കൂട്ടറിലായി രാത്രി 12.30 ഓടെ പുന്നോൽ അമൃതാതാനന്ദമയീ സ്‌കൂൾ പരിസരത്ത് എത്തി ഒരുമിച്ചുപുറപ്പെടുകയുമായിരുന്നു നിഖിൽ, ദീപു എന്നിവർ കൈകളിൽ കരുതിയ വാളുകളും കേസിലെ 9, 10 പ്രതികൾ ഇരുമ്പുവടികളുമായും ഹരിദാസന്റെ വീടിന് സമീപത്തെത്തി കാത്തിരിക്കുകയായിരുന്നു കേസിലെ ഒൻപതു മുതൽ 11 വരെയുള്ള പ്രതികളായ പ്രജീഷ് ,ദിനേശ് ,പ്രതീഷ് എന്നിവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു, പ്രതികൾ ഉപയോഗിച്ച എട്ടു ഫോണുകൾ സൈബർ പൊലിസ് പരിശോധിച്ചുവരികയാണ്.
ഹരിദാസ് വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്നു ബി.ജെ.പി നേതൃത്വം ആവർത്തിക്കുമ്പോഴും ആസൂത്രിത ഗൂഡാലോചന നടന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |