ന്യൂഡൽഹി: അടിവസ്ത്രത്തിന് പുറത്ത് കൂടെയുള്ള ലൈംഗികാതിക്രമവും ബലാത്സംഗം തന്നെയാണെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസ് പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സജ്ഞീബ് ബാനർജി അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. താൻ കുട്ടിയെ വിവസ്ത്രയാക്കിയിട്ടില്ലെന്ന പ്രതിയുടെ വാദത്തെ എതിർത്താണ് അടിവസ്ത്രത്തിന് പുറത്ത് കൂടിയുള്ള ലൈംഗികാതിക്രമവും ബലാത്സംഗമാണെന്ന് കോടതി ഓർമ്മിപ്പിച്ചത്. പീഡനം നടന്ന് ഒരാഴ്ച കഴിഞ്ഞ് നടത്തിയ പരിശോധനയിലും പെൺകുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നതായി പറത്തിരുന്നു.
പ്രതിക്ക് ഈ കേസിൽ 2018 ൽ 10 വർഷം തടവും 25,000 രൂപ പിഴയും വിചാരണ കോടതി വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയെയാണ് പ്രതി പീഡനത്തിനിരയാക്കിയതെന്നും കുറ്റം ചെയ്തത് പ്രതി സമ്മതിക്കുകയും ചെയ്ത സാഹചര്യത്തിൽ നൽകിയ ശിക്ഷ കുറവല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |