കൊല്ലം: ലാഭകരമായി ഓടുന്ന കൊല്ലം -പത്തനംതിട്ട ചെയിൻ സർവീസുകൾ അട്ടിമറിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നീക്കം നടക്കുന്നതായി ആക്ഷേപം. ഓർഡിനറി ബസുകൾ വെട്ടിച്ചുരുക്കി ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓടിച്ച് സ്ഥിരം യാത്രക്കാരെ
അകറ്റി ചെയിൻ
സർവീസുകൾ നഷ്ടത്തിലാണെന്ന് വരുത്താനാണ്
അണിയറ ശ്രമം.
ഇതിലൂടെ സ്വകാര്യ ബസുകൾക്ക് കൂടുതൽ ലാഭം നേടിക്കൊടുക്കാനും കഴിയും. ഫാസ്റ്റ് പാസഞ്ചർ ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ ചെയിൻ സർവീസിനെ ഉപേക്ഷിച്ച് നല്ലൊരു പങ്ക് സ്ഥിരം യാത്രക്കാരും സ്വകാര്യ ബസുകളിലേക്ക് മാറുന്ന സ്ഥിതിയാണിപ്പോൾ. ഇതോടെ കെ. എസ്.ആർ.ടി.സി ബസുകൾക്ക് ലഭിച്ചിരുന്ന വരുമാനത്തിൽ കുത്തനെ ഇടിവുണ്ടായി.
അടൂർ, പത്തനംതിട്ട ഡിപ്പോകളിൽ നിന്ന് 5 ബസുകളും കൊല്ലം ഡിപ്പോയിൽ നിന്ന് 7 ബസുകളുമാണ് വേണാട് ചെയിൻ സർവീസായി ഓടുന്നത്. ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിച്ചതോടെ അടൂർ, പത്തനംതിട്ട ഡിപ്പോകളിലെ ഓരോ ബസും കൊല്ലം ഡിപ്പോയിലെ രണ്ട് ബസുകളും നിറുത്തലാക്കി. പകരം ആരംഭിച്ച ഫാസ്റ്റ് പാസഞ്ചർ സർവീസിന് പ്രതീക്ഷിച്ച വരുമാനവുമില്ല.
ആശ്വാസമായി ചെയിൻ സർവീസ്
1. വർഷങ്ങളായി സ്വകാര്യ ബസുകളാണ് ചവറ - പത്തനംതിട്ട റൂട്ടിൽ മുന്നിൽ
2. കെ.എസ്.ആർ.ടി.സി വേണാട് ചെയിൻ സർവീസ് ആരംഭിച്ചത് യാത്രക്കാർക്ക് അനുഗ്രഹമായി
3. ഇരു ജില്ലകളിലും ബന്ധപ്പെടുന്ന കടമ്പനാട്, ശാസ്താംകോട്ട മേഖലകളിലുള്ളവർക്കും വേണാട് ബസ് ആശ്വാസം
4. പുലർച്ചെ നാലര മുതൽ രാത്രി പത്തുവരെയായിരുന്നു സർവീസ്
5. ശരാശരി 13,000 മുതൽ 20,000 രൂപ വരെ പ്രതിദിന വരുമാനം ചെയിൻ സർവീസിലൂടെ ലഭിച്ചിരുന്നു.
""
സ്വകാര്യ ബസ് ലോബികളെ സഹായിക്കുകയാണ് ലക്ഷ്യം. വേണാട് ഓർഡിനറി ബസുകൾ നിലനിറുത്തണം.
റോബിൻ ബേബി
സ്ഥിരം യാത്രക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |