കോട്ടയം . ആക്രമണകാരികളാവുന്ന വൻ തേനീച്ചകളും കടന്നലുകളും സ്വൈര്യജീവിതത്തിന് ഭീഷണിയാകുന്നു. മലയോരമേഖലയിൽ ഉൾപ്പെടെ ഇവയുടെ ശല്യത്താൽ പൊറുതിമുട്ടുകയാണ് ജനം. നിരവധിപ്പേർക്കാണ് ഇതിനോടകം കുത്തേറ്റത്. മുൻവർഷങ്ങളിലും തേനീച്ചയുടെയും കടന്നലുകളുടെയും ആക്രമണത്തിൽ പരക്കേൽക്കുന്ന സംഭവം ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ സ്ഥിതി ഗുരുതരമാണ്. എരുമേലി, മുണ്ടക്കയം, ഏന്തയാർ പ്രദേശങ്ങളിൽ വലിയ കെട്ടിടങ്ങളിലും മരങ്ങളിലും പാലങ്ങളുടെ അടിയിലുമായി ഇവ കൂട്ടമായി കൂടുകൂട്ടിയിരിക്കുകയായാണ്. മറ്റ് വന്യ ജീവികൾ ആക്രമിച്ചാൽ കണ്ട് നിൽക്കുന്നവർക്ക് ജീവികളുടെ ശ്രദ്ധ തിരിച്ച് ആക്രമണത്തിന് ഇരയാവുന്നവരെ രക്ഷപ്പെടുത്താൻ കഴിയും.
വൻ തേനീച്ചകളും കടന്നലുകളും ആക്രമണം ആരംഭിച്ചാൽ ഇവയെ പിന്തിരിപ്പിക്കുക ദുഷ്‌ക്കരമാണ്. നിനച്ചിരിക്കാത്ത നേരത്തായിരിക്കും ഇവയുടെ ആക്രമണം. പലപ്പോഴും ശാന്തരായി കഴിയുന്ന ഇവയെ പരുന്ത്, കാക്കകൾ തുടങ്ങിയവ ശല്യം ചെയ്യുമ്പോഴാണ് ആക്രമണകാരികളാവുന്നത്.
മരണത്തിന് വരെ ഇടയാക്കും.
ഇവ ഇളകിയാൽ പ്രദേശം മുഴുവൻ വ്യാപകമാകും. പുകശല്യം ഏറിയാലും സ്ഥിതി ഗുരുതരമാകും. കുത്തേൽക്കുന്നത് മരണത്തിനും ഇടയാക്കും. പ്രതിരോധ കുത്തിവയ്പ്പാണ് രക്ഷാമാർഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |