കോഴിക്കോട്: മുട്ടിൽ മരംമുറി കേസിൽ നിർണായക കണ്ടെത്തലുകൾ നടത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കണ്ണൂർ സിസിഎഫ് ആയ കെ.വിനോദ് കുമാറിനാണ് സ്ഥലംമാറ്റം ലഭിച്ചത്. കൊല്ലം സോഷ്യൽ ഫോറസ്‌ട്രി കൺസർവേറ്ററായാണ് അദ്ദേഹത്തിന് നിയമനം. ഇതൊരു അപ്രധാന തസ്‌തികയാണ്. എന്നാൽ മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വേണ്ടി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയതിന് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് പ്രമോഷൻ ലഭിച്ചു. എൻ.ടി സാജനെ ദക്ഷിണമേഖലാ വനം സർക്കിൾ മേധാവിയായാണ് നിയമിച്ചിരിക്കുന്നത്.
വയനാട് മുട്ടിൽ വില്ലേജിൽ 15 കോടിയുടെ ഈട്ടിതടി കൊളളയ്‌ക്ക് കൂട്ടുനിന്നെന്ന് ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥന് സ്ഥാനകയറ്റം നൽകാൻ കൂട്ടസ്ഥലംമാറ്രം വനംവകുപ്പ് ആസ്ഥാനത്ത് ഉന്നത പദവി നൽകാൻ ഉത്തരവ് മുൻപുണ്ടായിരുന്നു. ഇതിനെതിരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാൻ ചില ഉദ്യോഗസ്ഥർ തീരുമാനിച്ചതായാണ് വിവരം. രണ്ട് വർഷം തികയും മുൻപ് ഐഎഫ്എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്രാൻ സിവിൽ സർവീസ് ബോർഡ് ചേർന്ന് ഉദ്യോഗസ്ഥരുടെ ഭാഗം കേട്ട ശേഷം വേണം തീരുമാനിക്കാൻ എന്നാൽ ഇത്തരത്തിൽ ഒരു നടപടിയുമില്ലാതെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്രിയിരിക്കുകയാണിപ്പോൾ. നിലവിൽ എൻ.ടി സാജനെ നിയമിച്ചിരിക്കുന്ന പദവിക്ക് താഴെയാകും വിനോദ് കുമാറിന്റെ പുതിയ പദവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |