ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങാൻ ആരംഭിച്ചെന്ന് സ്ഥിരീകരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറനുസരിച്ച് 4 ദിവസത്തേയ്ക്കുള്ള ക്രൂഡ് ഓയിൽ ഇന്ത്യയ്ക്ക് ലഭിച്ചതായും റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുമെന്നും ധനമന്ത്രി അറിയിച്ചു.കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ ലഭിക്കുമ്പോൾ അത് വാങ്ങാതിരിക്കേണ്ട കാര്യമില്ല. രാജ്യതാത്പര്യവും രാജ്യത്തിന്റെ ഊർജ ആവശ്യകതയും കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. ക്രൂഡ് ഓയിൽ ബാരലിന് 35 ഡോളർ വരെ ഡിസ്കൗണ്ട് റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |