കണ്ണൂർ. വടക്കുനിന്ന് തെക്കീബസാർ മുതൽ ചുവപ്പണിഞ്ഞ് നിൽക്കുകയാണ് കണ്ണൂരിന്റെ പാതയോരം.വിവിധ തരത്തിലുള്ള സംഘാടകസമിതി ഓഫീസുകൾ തൊട്ട് ചരിത്രത്തിലിടം പിടിച്ച കമ്മ്യൂണിസ്റ്റ് നേതാക്കളും വടക്കൻ മണ്ണിന്റെ സ്വത്വം വിളിച്ചുപറയുന്ന തെയ്യരൂപങ്ങളും പാർട്ടിയുടെ സമരചരിത്രവുമൊക്കെയായി ഓരോ ഇടങ്ങളും സന്ദർശകരുടെ കണ്ണിനെ പിടിച്ചുനിർത്തുകയാണ്.
പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കണ്ണൂർ കളക്ടറേറ്റിൽ നടക്കുന്ന ചരിത്ര പ്രദർശനം കാണുന്നതിനും നിരവധി പേരെത്തുന്നുണ്ട്.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിറവി മുതലുള്ള കഥ പറയുന്ന ചരിത്ര പ്രദർശനം ഇതിനോടകം ജനശ്രദ്ധയാകർഷിച്ച് കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ,പി.ജരാജൻ,
ഇ.പി.ജയരാജൻ ,എം.വി.ജയരാജൻ എന്നിവരടക്കം കഴിഞ്ഞ ദിവസം ചരിത്രപ്രദർശന നഗരി സന്ദർശിച്ചിരുന്നു.
രാത്രിയിൽ ചുവപ്പണിഞ്ഞുനിൽക്കുന്ന നഗരത്തിന്റെ അമ്പരിപ്പിക്കുന്ന ഭംഗി ആസ്വദിക്കുന്നതിനും ആളുകളെത്തുന്നുണ്ട്. രാത്രി നഗരം ചുറ്റുന്നവരും കുറവല്ല.ദീപാലങ്കൃതമായ വഴിയോരങ്ങളും തെരുവുകളും നഗരത്തിലെത്തുന്നവരുടെ മനം കവരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |