ജെനീവ : ഏഷ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുന്നതിനിടെ മുന്നറിയിപ്പുമായി യു.എൻ ജനറൽ സെക്രട്ടറി ആന്റണിയോ ഗുട്ടറെസ്. ശരാശരി ഓരോ നാല് മാസം കൂടുമ്പോഴും പുതിയ കൊവിഡ് വകഭേദങ്ങൾ ഉണ്ടാകുന്നുണ്ട്. കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ കൊവിഡ് അവസാനിച്ചിട്ടില്ലെന്ന് ഗുട്ടറെസ് ഓർമിപ്പിച്ചു. സമ്പന്ന രാജ്യങ്ങളിൽ ഒതുങ്ങാതെ വാക്സിൻ എല്ലാവരിലും എത്തിക്കാൻ സർക്കാരും ഫാർമാ കമ്പനികളും പരിശ്രമിക്കണമെന്നും ഗുട്ടറെസ് പറഞ്ഞു.
' 15 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് ദിനംപ്രതി ലോകത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഏഷ്യയിൽ വലിയ തോതിൽ വ്യാപിക്കുന്നു. യൂറോപ്പിലും പുതിയ തരംഗം റിപ്പോർട്ട് ചെയ്തു. ചില രാജ്യങ്ങളിൽ മരണ നിരക്ക് ഉയർന്നു. സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങൾ രണ്ടാം ബൂസ്റ്റർ ഡോസിന് തയാറെടുക്കുമ്പോൾ മൂന്നിൽ ഒരു വിഭാഗം മനുഷ്യർക്ക് ഇതുവരെ വാക്സിൻ ലഭിച്ചിട്ടില്ല. ഇത് പുതിയ വകഭേദങ്ങൾക്ക് കാരണമാകും." ഗുട്ടറെസ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |