ആലുവ: സന്തോഷ് ട്രോഫിക്കായുള്ള കേരള ഫുട്ബാൾ ടീമിൽ ഇടംനേടിയ ബിബിൻ അജയൻ ആലുവ ജനസേവ ശിശുഭവന്റെ അഭിമാനമായി. എട്ട് വയസ് മുതൽ ജനസേവ ശിശുഭവന്റെ സംരക്ഷണയിൽ വളർന്നയാളാണ് ബിബിൻ അജയൻ.
2008ൽ ജോസ് മാവേലിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജനസേവ സ്പോട്സ് അക്കാഡമിയിലെ ചിട്ടയായ പരിശീലനത്തിലൂടെയാണ് ബിബിൻ ഫുട്ബാൾ കളിയാരംഭിച്ചത്. സ്കൂൾതലം തുടങ്ങി ഫുട്ബാളിനെ സ്നേഹിച്ച ബിബിൻ ഒന്നിലധികം തവണ ജില്ലാ സബ് ജൂനിയർ ഫുട്ബാൾ ടീമിന്റെയും സംസ്ഥാന ജൂനിയർ ഫുട്ബാൾ ടീമിന്റെയും ക്യാപ്റ്റൻ സ്ഥാനം വഹിച്ചിട്ടുണ്ട്. മുൻ സന്തോഷ് ട്രോഫി താരമായ സോളി സേവ്യറാണ് ജനസേവ സ്പോട്സ് അക്കാഡമിയിൽ കുട്ടികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലകനം നൽകുന്നത്. 2006ൽ എട്ടു വയസുള്ളപ്പോഴാണ് ബിബിന്റെ സംരക്ഷണം ജനസേവ ഏറ്റെടുത്തത്. നെടുമ്പാശേരി എം.എ.എച്ച്.എസ് സ്കൂളിലും ആലുവ യു.സി കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. സ്വന്തമായി ഒരു ഭവനം എന്ന വലിയ സ്വപ്നസാക്ഷാത്കരണത്തിനുള്ള അവസരമായാണ് ബിബിൻ സന്തോഷ് ട്രോഫി ടീമിൽ ഇടം ലഭിച്ചതിനെ കാണുന്നത്. സാമൂഹ്യപ്രവർത്തകനും കായികപ്രേമിയുമായ ജോസ് മാവേലി തെരുവിൽ അലയുന്ന കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി 1996ലാണ് ജനസേവ ശിശുഭവനും അവരുടെ കായിക പ്രതിഭ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പിന്നീട് ജനസേവ സ്പോട്സ് അക്കാഡമിയും ആരംഭിച്ചത്. ഭിക്ഷാടന മാഫിയയിൽ നിന്ന് ജനസേവ രക്ഷിച്ച വേൽമുരുകൻ ഇപ്പോൾ ബാങ്ക് ഉദ്യോഗസ്ഥനാണ്. വേൽമുരുകനും കൂടാതെ രാജയും ബിബിൻ അജയന്റെ മുൻഗാമികളാണ്. ജനസേവയിലെ നിരവധി കുട്ടികൾ സ്പോട്സ് അക്കാഡമിയിലൂടെ പ്രതിഭ തെളിയിച്ചിട്ടുണ്ട
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |