കൈക്കുഞ്ഞുമായെത്തി കവർച്ച!
കൊച്ചി: കൊച്ചി നഗരത്തിലെ രണ്ട് വീടുകളിൽ നിന്നായി 115 ലക്ഷം രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്നത് സ്ത്രീകളുൾപ്പെട്ട 'ആമസംഘം". പ്രതികളുടെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൈക്കുഞ്ഞുമായാണ് സംഘം കവർച്ചയ്ക്കെത്തിയത്. മൂന്നുപേരുണ്ട് ദൃശ്യത്തിൽ. കവർച്ചാസംഘം കൊച്ചി വിട്ടെന്നാണ് നിഗമനം.
ഏപ്രിൽ ഒന്നിന് എറണാകുളം സരിത തീയേറ്രറിന് സമീപത്തെ വ്യവസായിയുടെ വീട്ടിലാണ് ഇവർ ആദ്യ കവർച്ച നടത്തിയത്. 90 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ചു. വിഷുപ്പുലരിയിലായിരുന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വീട്ടിൽ മോഷണം. 20 പവൻ സ്വർണവും 3.2 ലക്ഷം രൂപയും ഡോളറുമാണ് കവർന്നത്. കടവന്ത്രയിൽ പിടിയിലായ സംഘമായിരിക്കും ഈ കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് കരുതിയത്. ഇതിനിടെയാണ് സി.സി.ടിവി ദൃശ്യം ലഭിച്ചത്.
ആമസംഘം
തമിഴ് നാടോടികൾ. ആമകളെ പിടികൂടി ചുട്ടുതിന്നും. ഇതുകൊണ്ടാണ് ആമസംഘമെന്ന് പേര്.
''വീട് പൂട്ടിപോകുമ്പോൾ അയൽവാസികളെയെങ്കിലും അറിയിക്കണം. സി.സി.ടിവി സ്ഥാപിക്കുന്നത് കവർച്ച ഒഴിവാക്കാൻ സഹായിക്കും""
വി.യു.കുര്യാക്കോസ്,
ഡെപ്യൂട്ടി കമ്മിഷണർ,
കൊച്ചി സിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |