കോഴിക്കോട്: കെ-റെയിൽ സംവാദം പ്രഹസനമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സംവാദം നടത്തുന്നത് ആരെന്നുപോലും അറിയാതെ സർക്കാർ സ്വയം പുലിവാൽ പിടിച്ചിരിക്കുകയാണ്. സംവാദത്തിൽ പങ്കെടുക്കേണ്ടവരെ ആരാണ് ചുമതലപ്പെടുത്തിയത് ?
ജോസഫ്.സി.മാത്യുവിനെ ക്ഷണിച്ചത് പിണറായി നേതൃത്വം നൽകുന്ന സർക്കാരിന്റെ ചീഫ് സെക്രട്ടറിയാണ്. അദ്ദേഹം ക്ഷണിച്ച ആളെ വേണ്ടെന്ന് തീരുമാനിച്ചത് ഏത് അധികാര കേന്ദ്രമാണെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കണം. ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ-റെയിൽ കോർപറേഷൻ എം.ഡിയും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവും? ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവരുടെ വലതുപക്ഷ സമീപനം ജോസഫ് സി. മാത്യു തുറന്നുകാട്ടുമെന്ന് ഇവർ ഭയക്കുന്നുവെന്ന് സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |