SignIn
Kerala Kaumudi Online
Friday, 20 September 2024 7.26 PM IST

 ബലാത്സംഗ പരാതിയുമായി എത്തിയ 13കാരിയെ  സ്റ്റേഷനിലുള്ളിൽ പീഡിപ്പിച്ച് പൊലീസുകാരൻ; പ്രതി ഒളിവിൽ

Increase Font Size Decrease Font Size Print Page
sexual-assault-case

ലക്നൗ: കൂട്ട ബലാത്സംഗത്തിനിരയായെന്ന പരാതിയുമായി എത്തിയ പതിമൂന്നുകാരിയെ കൂട്ടുവന്ന അമ്മായിയുടെ സാന്നിദ്ധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഒഫീസർ (എസ് എച്ച് ഒ) പൊലീസ് സ്റ്റേഷനിലുള്ളിൽ വച്ച് പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ ലളിത്‌പൂരിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ഏപ്രിൽ 22ന് നാല് പേർ ചേർന്ന് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഭോപ്പാലിലേക്ക് കൊണ്ടുപോവുകയും നാല് ദിവസത്തോളം അവിടെവച്ച് പീഡിപ്പിക്കുകയും ചെയ്തതായി കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് പ്രതികൾ പെൺകുട്ടിയെ തിരികെ നാട്ടിൽ എത്തിക്കുകയും പൊലീസ് സ്റ്റേഷന്റെ മുന്നിൽ ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്യുകയായിരുന്നു.

തുടർന്ന് എസ് എച്ച് ഒയായ തിലക്‌ദാരി സരോജ് കുട്ടിയുടെ അമ്മായിയെ വിളിച്ചുവരുത്തി പെൺകുട്ടിയെ കൈമാറുകയും പിറ്റേദിവസം സ്റ്റേറ്റ്മെന്റ് നൽകാൻ സ്റ്റേഷനിൽ എത്താൻ നി‌ർദേശിക്കുകയും ചെയ്തു. എന്നാൽ ഇവർ വിവരങ്ങൾ കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല.

ഇതേത്തുടർന്ന് പിറ്റേദിവസം അമ്മായിയോടൊപ്പം സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ എസ് എച്ച് ഒ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. കേസിൽ കുട്ടിയുടെ അമ്മായിയെയും പ്രതി ചേർത്തിട്ടുണ്ട്.

ഏപ്രിൽ 30ന് വീണ്ടും പൊലീസ് സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ ഒരു എൻജിഒയ്ക്ക് കൈമാറുകയും കുട്ടി അവരോട് കാര്യങ്ങൾ തുറന്ന് പറയുകയുമായിരുന്നു. പിന്നാലെ എൻജിഒ പെൺകുട്ടിയെ ലളിത്‌പൂർ പൊലീസ് മേധാവിയുടെ മുന്നിൽ എത്തിച്ചു. കുട്ടിയുടെ പരാതിയെത്തുടർന്ന് എസ് എച്ച് ഒയെ സസ്‌പെൻഡ് ചെയ്യുകയും ഇയാൾക്കെതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഒളിവിൽ പോയ ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച മൂന്ന് പേർ പിടിയിലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, UTTARPRADESH, SEXUALLY, ASSAULT, 13 YEAR, GOLD, GIRIL, SHO, COMPLAINT, POLICE, STATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.