കോഴിക്കോട്: കൊട്ടിയൂർ ഉത്സവകാലത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ശ്രീ കൊട്ടിയൂർ പെരുമാൾ സേവാസംഘം സെക്രട്ടറി അറിയിച്ചു.
ക്ഷേത്രത്തിന്റെ കിഴക്ക്, പടിഞ്ഞാറ് നടകളിൽ നാല് ക്യാമ്പുകൾ പ്രവർത്തിക്കും.
ഉത്സവകാലത്ത് ഭക്തർക്ക് പ്രസാദ ഉൗട്ട് നടത്തും. തീർത്ഥാടകരുടെ സുരക്ഷയ്ക്കായി നദീതീരങ്ങളിലും കാട്ടുവഴികളിലും വോളണ്ടിയർമാരെ നിയോഗിക്കും. ഈ മാസം 15ന് നെയ്യാട്ടത്തോടെ ഉത്സവത്തിന് തുടക്കമാവും. 16ന് ഭണ്ഡാരം വരവ് അക്കരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പും ജൂൺ ആറിന് ഉച്ചശീവേലിയ്ക്ക് ശേഷവും സ്ത്രീകൾക്ക് അക്കരെ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാവില്ല. കൂടുതൽ വിവരങ്ങൾ 8943917692 എന്ന നമ്പറിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |