ചെന്നൈ: ജോലിയെടുക്കാതെ ഒപ്പിട്ട് മുങ്ങുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിലാക്കി പുറത്തു വിട്ടതിന്റെ പേരിൽ പൊതുപ്രവർത്തകനെ വളഞ്ഞിട്ട് ആക്രമിച്ച് വനിതാഡോക്ടമാർ. ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജിലാണ് സംഭവം.
അവിടെ ഫൊറൻസിക് വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ പൊതുപ്രവർത്തകർ പൊലീസിൽ വനിതാഡോക്ടർമാർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഇവിടത്തെ പി ജി ഡോക്ടർമാരാണ് ജോലിക്കെത്താതെ കറങ്ങി നടക്കുന്നത്.
കൂട്ടത്തോടെ എത്തി എല്ലാവരും ഒരു ദിവസം രജിസ്റ്ററിൽ ഒപ്പിട്ടുപോകുന്നതാണ് പതിവ് രീതി. ഫൊറൻസിക് വകുപ്പ് ഉദ്യോഗസ്ഥൻ പകർത്തിയ ഈ ദൃശ്യങ്ങൾ അടുത്തിടെ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് കോളേജ് അധികാരികൾ അന്വേഷണം പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെ സയന്റിഫിക് ഓഫീസർ ലോക് നാഥന് അന്വേഷണ സമിതി സമൻസും അയച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള തെളിവെടുപ്പ് നടക്കുന്നതിനിടയിലാണ് അദ്ദേഹത്തെ വനിതാഡോക്ടർമാർ കൂട്ടത്തോടെ ആക്രമിച്ചത്. ഓഡിറ്റോറിയത്തിന് സമീപത്തുള്ള മുറിയിലേക്ക് വരാൻ ഡോക്ടർമാർ ക്ഷണിച്ചെങ്കിലും ലോക്‌നാഥൻ വിസമ്മതിച്ചിരുന്നു.
ഇതോടെയാണ് നാൽപതോളം വനിതാഡോക്ടർമാർ കൂട്ടത്തോടെയെത്തി അദ്ദേഹത്തെ ആക്രമിച്ചത്. സംഭവം വിവാദമായതോടെ ലോക്നാഥന്റെ പരാതിയിൽ റോയപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |